കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുവിന്റെ മസ്തിഷ്ക പഠനത്തിന് നിംഹാന്‍സ്

  • By Staff
Google Oneindia Malayalam News

Jyoti Basu
ബാംഗ്ലൂര്‍: ജ്യോതി ബസുവിന്റെ മസ്തിഷ്കം ഗവേഷണത്തിനു വിട്ടുകിട്ടാന്‍ പ്രമുഖ ന്യൂറോ സയന്‍സ് ഗവേഷണകേന്ദ്രമായ നിംഹാന്‍സിനു (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) താല്‍പര്യം.

ബസുവിന്റെ മസ്തിഷ്ക ഘടനയില്‍നിന്നു വിലപ്പെട്ട വിവരങ്ങള്‍ കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് അതില്‍ പഠനം നടത്തണമെന്ന് ആഗ്രഹിക്കുന്നതെന്ന് നിംഹാന്‍സിലെ ന്യൂറോ പാതോളജി വിഭാഗം മേധാവി പ്രൊഫസര്‍ എസ്.കെ ശങ്കര്‍ അറിയിച്ചു.

തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഊര്‍ജസ്വലനായിരുന്ന ബസുവിന്റെ മസ്തിഷ്കം അത്യപൂര്‍വ സജീവത പ്രകടിപ്പിച്ചിരുന്നുവെന്നാണു നിംഹാന്‍സിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍ ചട്ടങ്ങള്‍ ഇക്കാര്യത്തില്‍ നിംഹാന്‍സിനെ വിലക്കുകയാണ്. മസ്തിഷ്കം വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ച് ആരെയും സമീപിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.

ബസുവിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുകിട്ടിയ കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സമ്മതിച്ചാല്‍ മാത്രമേ നിംഹാന്‍സിന്റെ ഗവേഷണ മോഹം യാഥാര്‍ത്ഥ്യമാവുകയുള്ളു.

ബസുവിന്റെ മൃതദേഹം അണുബാധയില്‍ നിന്നും അകറ്റിനിര്‍ത്താനായി രാസത്രാവകങ്ങല്‍ തേച്ച്, പൂജ്യം ഡിഗ്രിയിലും താഴ്ന്ന താപനിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അത് പിന്നീട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കുമെന്ന് എസ്എസ് കെഎം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ പ്രദീപ് മൊയ്ത്ര പറഞ്ഞു.

ബസുവിന്റെ അസ്ഥിക്കൂടം പ്രത്യേകം സംരക്ഷിക്കാനും ആശുപത്രിയിക്ക് ഉദ്ദേശ്യമുണ്ട്. അദ്ദേഹത്തിന്റെ മസ്തിഷ്കം നശിക്കാതെ സൂക്ഷിണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നുവന്നതായി പ്രദീപ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X