രാജപക്‌സെ വീണ്ടും അധികാരത്തിലേക്ക്
30 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രാജപക്‌സെ 18,45,500 വോട്ടുകള്‍ നേടി. മുഖ്യ എതിരാളിയും മുന്‍ കരസേന മേധാവിയുമായ ശരത് ഫോന്‍സകയ്ക്ക് 11,69,292 വോട്ടുകളും ലഭിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണമായും എണ്ണിക്കഴിഞ്ഞു. തപാല്‍ വോട്ടുകളിലെ 70 ശതമാനം വോട്ടുകള്‍ രജപകസെയ്ക്ക് ലഭിച്ചു. 30 ശതമാനം വോട്ടുകളാണ് എതിരാളി ശരത് ഫൊന്‍സേക്കയ്ക്ക് ലഭിച്ചത്. ദക്ഷിണ, മധ്യ ശ്രീലങ്കയാണ് രാജപക്‌സെ പ്രധാനമായും തുണച്ചത്. അതേസമയം തമിഴ് സംസാരിക്കുന്നവര്‍ക്ക് മേധാവിത്വമുള്ള വടക്ക് കിഴക്കന്‍ മേഖലകളില്‍ രാജപക്‌സെക്ക് കാര്യമായ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പേരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വിജയിക്കും. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ശരത് ഫോന്‍സേക തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് നിയമ വിരുദ്ധമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.
ഇരുപതോളം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയും മുന്‍ സൈനിക മേധാവി ശരത്ത് ഫൊന്‍സേകയും തമ്മിലാണ് പ്രധാന മത്സരം.