ഒഴിപ്പിക്കാനെത്തുന്നവരുടെ കൈവെട്ടും: ഇസ്മയില്‍

60 കൊല്ലംമുമ്പ് വിലകൊടുത്തുവാങ്ങിയ 11 സെന്റിലാണ് മൂന്നാറിലെ സിപിഐ പണിതത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ അവിടെ വന്നിട്ടുമുണ്ട്.
മൂന്നാറില്‍ ടാറ്റയെപ്പോലുള്ള വന്‍കിട കൈയേറ്റക്കാരെ രക്ഷപ്പെടുത്താന്‍വേണ്ടി സൃഷ്ടിക്കപ്പെടുന്ന പുകമറയാണ് സിപിഎം, സിപിഐ. ഓഫീസുകളുടെ പ്രശ്നത്തില്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മൂന്നാറിലെ യഥാര്ഥകൈയേറ്റക്കാര് ടാറ്റയാണ്. അവിടെ അവര്‍ അനധികൃതമായി രണ്ട് ഡാമും നിര്‍മിച്ചിട്ടുണ്ട്- ഇസ്മയില്‍ ചൂണ്ടിക്കാട്ടി.
സിപിഐ ഓഫിസ് പൊളിക്കണമെന്നു പറയുന്നവരെ ഊളംപാറയില്‍ കൊണ്ടുപോകണം. സിപിഎം ഓഫിസും കയ്യേറ്റ സ്ഥലത്തല്ല. കയ്യേറ്റവും കുടിയേറ്റവും വേര്‍തിരിച്ച് കാണണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുക തന്നെ ചെയ്യും. കയ്യേറ്റം ആരുടേതായാലും പ്രശ്നമല്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പു കുടിയേറിയവരെ ഇതിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കം നടക്കില്ല.
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 12,000 ഏക്കര്‍ ഭൂമി ഇതിനകം മൂന്നാറില്‍ തിരിച്ചുപിടിച്ചുകഴിഞ്ഞു. വന്‍കിട കൈയേറ്റക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചെടുക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറെ മാറ്റണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നതു മാധ്യമസൃഷ്ടിയാണെന്ന് ഇസ്മയില്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ സുശക്തമായ ഭരണസംവിധാനമുള്ളതു കൊണ്ടാണു പ്രത്യേക ദൗത്യസംഘം വേണ്ടെന്നു വച്ചത്- അദ്ദേഹം വിശദീകരിച്ചു.
മണ്ണാര്‍ക്കാട്ട് ശനിയാഴ്ച ഓള് കേരള ടീച്ചേഴ്സ് യൂണിയന് ജില്ലാപ്രതിനിധിസമ്മേളനം ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications