കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

  • By Lakshmi
Google Oneindia Malayalam News

Paul Case Accused
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കിയതായി സിബിഐ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് എല്ലാ പ്രതികളെയുംസിബിഐ സംഘം ചോദ്യം ചെയ്തത്.

20 പ്രതികളെയാണ് സിബിഐ എഎസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ച പോലീസിന് പ്രതികള്‍ നല്‍കിയിരുന്ന മൊഴിയുമായി ഇപ്പോള്‍ നല്‍കിയ മൊഴി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സിബിഐ വിശദമായി പരിശോധിക്കും. അതിന് ശേഷമായിരിക്കും അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. പ്രതികളുടെ റിമാന്‍ഡ് മാര്‍ച്ച് 10 വരെ നീട്ടിയിട്ടുമുണ്ട്.

പോളിനൊപ്പം യാത്ര ചെയ്തിരുന്നവര്‍ തന്നെയാണ് കൊലനടത്താനായി ചങ്ങനാശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് സിബിഐ സംശയിക്കുന്നുണ്ട്. പൂനെയിലെ ഒരു ഭൂമി ഇടപാടും പൂനെ ബന്ധമുള്ള സുന്ദരിമാരും പോള്‍ ജോര്‍ജ് കൊലക്കേസിലെ നിര്‍ണായക കണ്ണികളായി മാറിയേക്കുമെന്നാണ് സൂചന.

ചങ്ങനാശ്ശേരിയിലുള്ള ക്വട്ടേഷന്‍ സംഘത്തിന് ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുമായി ബന്ധമുണ്ടായിരുന്നോ എന്നറിയാനാണ് സിബിഐ ശ്രമിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഇതിന് ഉത്തരം തേടാനാണ് സിബിഐ പ്രധാനമായും ശ്രമിച്ചത്.

അതിനിടെ പോള്‍ വധത്തിന് വ്യക്തമായ ചില പൂനെ ബന്ധങ്ങള്‍ ഉള്ളതായി സിബിഐ ക്ക് വിവരം ലഭിച്ചു. പൂനെയിലെ ഒരു വന്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം കൊലപാതകത്തിലേക്ക് ചെന്നെത്തിയോ എന്നതാണ് പ്രധാന അന്വേഷണ വിഷയം.

പ്രതികളെ ഇനിയും ചോദ്യം ചെയ്യണമെന്നുണ്ടെങ്കില്‍ അതിനായി മജിസ്‌ട്രേട്ട് കോടതിയെ സിബിഐക്ക് സമീപിക്കാവുന്നതാണ്. നേരത്തേ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും കേരള പൊലീസ് പ്രതികളെ ചോദ്യം ചെയ്തതില്‍ കൃത്രിമം നടന്നിട്ടുണ്ടാകാമെന്നും സിബിഐ കോടതില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ജയിലില്‍ വച്ച് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X