അഴീക്കോടിനെതിരെ അമ്മയും സിപിഎമ്മും

ഇനി പാര്‍ട്ടിയുടെ പരിപാടികളിലേയ്ക്കൊന്നും അഴീക്കോടിനെ വിളിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചുവെന്നാണ് സൂചന. അഴീക്കോടിനൊപ്പം വേദി പങ്കിടരുതെന്ന് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.
സിപിഐ വേദിയില്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച അഴീക്കോടിന്റെ നടപടി സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മുകാരനായ മമ്മൂട്ടിയ്ക്കെതിരെ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളും പാര്‍ട്ടിയ്ക്ക് പിടിച്ചിട്ടില്ല.
മാത്രമല്ല യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ സിപിഐക്കാരാണെന്ന രീതിയില്‍ അഴീക്കോട് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നുണ്ട്. ഇതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണ്.
അടുത്തിടെ ശോഭാ ഡവലപ്പേഴ്സിന്റെ വിവാദമായ വളന്തക്കാട് പദ്ധതിയ്ക്കെതിരെ അഴീക്കോട് രംഗത്തെത്തിയതും സിആര്‍ നീലകണ്ഠനൊപ്പം പദ്ധതി പ്രദേശം സന്ദര്ശിച്ചതുമൊന്നും സിപിഎമ്മിന് ദഹിച്ചിട്ടില്ല.
മാത്രമല്ല തിലകന് പ്രശ്നത്തില്‍ എഐടിയുസി അദ്ദേഹത്തിന് പിന്തുണ നല്കിയതും തിലകന് സിപിഐ വേദിയില്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം പ്രശ്നമായിട്ടുണ്ട്. ഈ തര്‍ക്കത്തില്‍ പ്രത്യക്ഷമായിട്ടില്ലെങ്കിലും സിപിഎം അമ്മയുടെ പക്ഷത്താണ്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'










Click it and Unblock the Notifications