Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാബില്‍: ഇനിയും കടമ്പകള്‍ ബാക്കി

Women Happy
ദില്ലി: പതിന്നാലു വര്‍ഷം നീണ്ടനിന്ന പ്രതീക്ഷകള്‍, പോരാട്ടങ്ങള്‍, വാക്കേറ്റങ്ങള്‍, കയ്യാങ്കളികള്‍, പ്രതിഷേധങ്ങള്‍, സമരങ്ങള്‍. ഒടുവില്‍ ചൊവ്വാഴ്ച ഇന്ത്യകാത്തിരുന്ന ആ ചരിത്രനിമിഷം വന്നുചേര്‍ന്നു.

വനിതാസംവരണ ബില്‍ നിയമപരമായ ആദ്യ കടമ്പ കടന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കി; അതും വന്‍ ഭൂരിപക്ഷത്തോടെ.

ഏറെനാളായി രാജ്യത്തിന്റെ സ്വപ്‌നമായി നിന്നിരുന്ന വനിതാ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് സ്വപ്‌നസാക്ഷാത്കാരമാണെങ്കിലും ബില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കടമ്പകള്‍ ഏറെ.

രാജ്യസഭയില്‍ പാസായ വനിതാസംവരണബില്‍ ഇനി അവതരിപ്പിക്കേണ്ടതു ലോക്‌സഭയിലാണ്. ബില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ലോക്‌സഭയില്‍ നേരിടേണ്ടിവരുക വമ്പന്‍മാരെത്തന്നെയാണ്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ദേശീയ രാഷ്ട്രീയത്തിലെ താപ്പാനയായ ലാലുപ്രസാദ്‌യാദവ്, എന്‍.ഡി.എ. കണ്‍വീനര്‍ ശരദ്‌യാദവ് എന്നിവരുടെ പ്രതിരോധത്തെ നേരിടുന്നതാണ് ഏറെ ദുഷ്‌ക്കരം.

രാജ്യസഭയില്‍ എതിര്‍പ്പുയര്‍ത്തിയവരുടെ എണ്ണം 20ല്‍ താഴെയായിരുന്നെങ്കില്‍ ലോക്‌സഭയിലെ സ്ഥിതി വ്യത്യസ്തമായിരിക്കും. സമാജ്‌വാദി പാര്‍ട്ടിക്ക് 22, ജനതാദളിന്(യു) 20, ആര്‍ജെഡിക്ക് നാല്, രാജ്യസഭയിലും എതിര്‍പ്പുയര്‍ത്തിയ മായാവതിയുടെ ബിഎസ്പിക്ക് 21 എന്നിങ്ങനെയാണ് ലോക്‌സഭയില്‍ അംഗബലം. രാജ്യസഭയില്‍ വോട്ടിംഗില്‍നിന്നു വിട്ടു നിന്ന തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭയിലും നിസംഗത തുടര്‍ന്നാല്‍ ബില്ലുമായി സര്‍ക്കാര്‍ വെളളം കുടിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

വനിതാബില്‍ പാസാക്കിയാല്‍ പാര്‍ലമെന്റിനു മുന്നില്‍ ആത്മാഹുതി നടത്തുമെന്നു ഭീഷണി മുഴക്കിയ ശരത്‌യാദവിന്റെ പാര്‍ട്ടിയിലെ അംഗം ബില്ലിന് അനുകൂലമായി രാജ്യസഭയില്‍ വോട്ട് ചെയ്തത് എതിര്‍ക്കുന്നവരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം അപ്രതീക്ഷിതമായ നീക്കങ്ങള്‍ ലോക്‌സഭയിലുണ്ടായാല്‍ സര്‍ക്കാറിന്റെ പകുതി തലവേദന മാറുമെന്നുള്ളകാര്യവും ഉറപ്പാണ്.

ലോക്‌സഭയില്‍ ബില്‍ പാസാകുന്നതിനു പുറമേ പകുതി സംസ്ഥാന നിയമസഭകളെങ്കിലും ബില്‍ അംഗീകരിക്കണം. 28 സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലും ബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനുശേഷം ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കണം.

രാഷ്ട്രപതി ഒപ്പിടുന്നതോടെമ 108ാം ഭരണഘടനാ ഭേദഗതി നിലവില്‍വരും. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കണമെങ്കില്‍ സഭയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും, വോട്ടെടുപ്പു സമയത്തു സഭയിലുള്ളവരില്‍ മൂന്നില്‍രണ്ട് അംഗങ്ങളും അനുകൂലമായി വോട്ടു ചെയ്യണമെന്നാണു ഭരണഘടനയിലെ 368ാം വകുപ്പു വ്യക്തമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+