മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നിത്യാനന്ദ

ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതായി പറയപ്പെടുന്ന നിത്യാനന്ദയ്ക്ക് വേണ്ടി നിത്യാനന്ദയുടെ അഭിഭാഷകനാണ് തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടകയിലും തമിഴ്നാട്ടിലുമായി നിത്യാനന്ദയ്ക്കെതിരെ ഭൂമി കയ്യേറ്റം, തട്ടിപ്പ്, വഞ്ചന, ബലാത്സംഗം, മതവികാരത്തെ വൃണപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുമായി ഒന്നിലേറെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
നിത്യാനന്ദയ്ക്കെതിരെ ബാംഗ്ലൂര്‍ പൊലീസ് രണ്ട് കേസുകള്‍കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിത്യാനന്ദയുടെ ആശ്രമം ബാംഗ്ലൂരിന് അടുത്തുള്ള ബിദദിയില് ആയതിനാല്‍ കേസുകളെല്ലാം ബിദദി പൊലീസിന്റെ പരിധിയിലാണ്.
ഇതിനിടെ നിത്യാനന്ദയുടെ ലൈംഗികകേളികള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും മാധ്യമങ്ങള്‍ക്ക് നല്കിയ ലെനിന് കറുപ്പനെ ബാംഗ്ലൂരില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യാന്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് നിത്യാനന്ദയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications