Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദ സ്ഥാനങ്ങള്‍ രാജിവച്ചു

Nityananda
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തിന് പിന്നാലെ ഒളിവില്‍പ്പോയ സ്വാമി നിത്യാനന്ദ ധ്യാനപീഠം ആശ്രമാധിപതി എന്ന പദവി രാജിവച്ചു.

തന്നോടൊപ്പം ലൈംഗികവിവാദത്തില്‍ പെട്ട രഞ്ജിതയെ വിവാഹം ചെയ്ത് ലൗകികജീവിതത്തിലേയ്ക്ക് മടങ്ങിവരാണ് നിത്യാനന്ദയുടെ തീരുമാനമെന്ന് സൂചന.

നിത്യാനന്ദ സ്ഥാനമൊഴിഞ്ഞതോടെ ധ്യാനപീഠത്തിന്റെ നേതൃത്വം ആര് ഏറ്റെടുക്കും എന്നതിനെ ചൊല്ലി ധ്യാനപീഠത്തിനുള്ളില്‍ ഉള്‍പ്പോരും ആരംഭിച്ചിട്ടുണ്ട്.

ഒന്നിന് പിറകെ മറ്റൊന്നായി ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കിനി ഭക്തരെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് നിത്യാനന്ദയെ സ്ഥാനമൊഴിയുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.

ട്രസ്റ്റിമാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് ആയിരിക്കും ഇനി മുതല്‍ ആശ്രമത്തെ നയിക്കുക. ട്രസ്റ്റിമാരെ നയിക്കാനും ആശ്രമത്തിന്റെ വകയായുള്ള ആത്മീയ സേവനങ്ങള്‍ കൂടുതലായി നടത്താന്‍ വേണ്ട സഹായം നല്‍കുന്നതിന് ആചാര്യന്‍മാരുടെ സഹായം തേടിയിട്ടുണ്ട്.

ഈ വിവരങ്ങള്‍ ധ്യാനപീഠത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹരിദ്വാറില്‍ വച്ച് ഹൈന്ദവ ആചാര്യന്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് നിത്യാനന്ദ പറയുന്നു.

ബാംഗ്ലൂരിലെ ബിദാദി ആശ്രമ ട്രസ്റ്റ് മൂന്ന് വ്യക്തികളുടെ പേരിലാണ്. എന്നാല്‍, ആശ്രമവും അതുള്‍പ്പെടുന്ന 22 ഏക്കര്‍ സ്ഥലവും നിത്യാനന്ദയുടെ മാത്രം പേരിലാണ്. ടി ധനശേഖരന്‍ എന്ന നിത്യ സാധനാനന്ദയും ഭാര്യ ജമുനയുമായിരുന്നു ട്രസ്റ്റിലെ മറ്റംഗങ്ങള്‍.

നിത്യാനന്ദയെ പറ്റിയുള്ള കൂടുതല്‍ രഹസ്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ വിവാദ വീഡിയോകള്‍ പുറത്തുവിട്ട മുന്‍ ശിഷ്യന്‍ ലെനിന്‍ കറുപ്പന്‍ ചെന്നൈ ഹൈക്കോടതിയോട് തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏപ്രില്‍ 5ന് ചെന്നൈ ഹൈക്കോടതിയില്‍ ലെനിന്‍ കറുപ്പന്‍ ഹാജരായി ചില രഹസ്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ആശ്രമത്തിലെ സ്ഥാനം ഒഴിയുകയാണെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്.

നാല്‍പത് ലക്ഷം ഭക്തര്‍ നിത്യാനന്ദയ്ക്കുണ്ടന്നാണ് കരുതപ്പെടുന്നത്. ലൈംഗികകേളി വീഡിയോകള്‍ പുറത്ത് വന്നയുടനെ, നിത്യാനന്ദയുടെ ഇന്ത്യയിലുള്ള ആശ്രമങ്ങളെ ഭക്തര്‍ ആക്രമിച്ചിരുന്നു. പലയിടത്തും ജനങ്ങളുടെ പ്രതിഷേധപ്രകടനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+