കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറയ്ക്ക് ഭക്തനെ കാവല്‍ നിര്‍ത്തിയ നിത്യാനന്ദ

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍ : ലൈംഗികവിവാദത്തെത്തുടര്‍ന്ന് നിത്യാനന്ദ ഒളിവില്‍പ്പോവുകയും അജ്ഞാത കേന്ദ്രത്തിലിരുന്ന് പലതരം വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനിടെ അമേരിക്കയിലും സ്വാമിയ്‌ക്കെതിരെ പരാതിയുര്‍ന്നുകഴിഞ്ഞു.

അവിടെയും സ്വാമിയ്ക്ക് സ്ത്രീകളോടുള്ള കമ്പം തന്നെയാണ് പരാതിയില്‍ എടുത്തു പറയുന്നത്. സ്വാമിയ്ക്ക് അവിഹിതബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കത്തക്കവിധത്തിലുള്ള പരാതികളാണ് എങ്ങുനിന്നുമുയരുന്നത്.

ഇതിന് മുമ്പും വിവാദങ്ങളില്‍ അകപ്പെട്ട ആത്മീയാചാര്യന്മാരെപ്പോലെ പണത്തിന്റെയും ട്രസ്റ്റിന്റെയും മറവില്‍ നിത്യാനന്ദ നടത്തിപ്പോന്ന വൃത്തികേടുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അമേരിക്കയില്‍ കാലിഫോര്‍ണിയക്കാരനായ ഒരു മുന്‍ഭക്തനാണ് നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നിത്യാനന്ദയുടെ ഭക്തനായിരുന്ന സമയത്ത് സ്വാമി നിത്യപ്രഭയെന്ന് പേര് സ്വീകരിച്ച ഡഗ്ലസ് മക്കെല്ലര്‍ ആണ് പരാതിക്കാരന്‍. ചലച്ചിത്രങ്ങളിലെ കപട സ്വാമിമാരുടെ വേലകളെ വെല്ലുന്ന വേലത്തരങ്ങളാണ് നിത്യാനന്ദയ്ക്കുള്ളതെന്നാണ് ഇയാളുടെ പരാതിയില്‍ നിന്നും വ്യക്തമാകുന്നത്.

ആത്മീയപാഠം കേള്‍ക്കാന്‍ എത്തുന്നവരെ മയക്കാനായി ഹോമകുണ്ഠത്തില്‍ കഞ്ചാവ് പുകയ്ക്കുക, പ്രസാദത്തിനൊപ്പം മയക്കുമരുന്ന് നല്‍കുക തുടങ്ങിയകാര്യങ്ങളെല്ലാം നിത്യാനന്ദ ചെയ്യാറുണ്ടായിരുന്നുവത്രേ.

കാലിഫോര്‍ണിയയ്ക്കടുത്ത് നോര്‍വാക്കിലുള്ള സനാതന്‍ ധര്‍മ്മക്ഷേത്രത്തില്‍ വച്ചാണത്രേ ഡഗ്ലസ് നിത്യാനന്ദയെ ആദ്യമായി കാണുന്നത്. ആദ്യകൂടിക്കാഴ്ചയില്‍ത്തന്നെ നിത്യാനന്ദ ഡഗ്ലസിനോട് പ്രത്യേക താല്‍പര്യം കാണിച്ചു. ആ സമയത്ത് സ്വാമിയ്‌ക്കൊപ്പം ഒരു യുവതിയുമുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

എനിയ്ക്ക് പൂജചെയ്യാന്‍ നീ യോഗ്യനാണെന്ന് ഡഗ്ലസിനോട് പറഞ്ഞ നിത്യാനന്ദ യുവതിയ്‌ക്കൊപ്പം കിടക്കറയിലേയ്ക്ക് പോവുകയും തന്നെ മുറിയ്ക്ക് പുറത്ത് കാവല്‍ നിര്‍ത്തുകയും ചെയ്തുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.

അന്ന് സ്വാമിയുടെ കപടമുഖം തനിക്ക് മനസ്സിലായില്ലെന്നും കഴിഞ്ഞ ദിവസം യുട്യൂബില്‍ വീഡിയോകള്‍ കണ്ടപ്പോഴാണ് തനിനിറം മനസ്സിലായതെന്നും തുടര്‍ന്ന് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

തന്നെ ചോദ്യം ചെയ്യുന്ന ആശ്രമവാസികളെ നിത്യാനന്ദയും കൂട്ടരും പീഡിപ്പിക്കാറുണ്ടായിരുന്നുവത്രേ. എന്‍ലൈറ്റന്‍മെന്റ് കോഴ്‌സ് എന്നപേരില്‍ അമേരിക്കയില്‍ ഏറെപ്പേര്‍ക്ക് ഇയാള്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തിട്ടുണ്ടത്രേ.

ലൈംഗിക ചൂഷണം, വഞ്ചന, സാമ്പത്തിക ക്രമക്കേട്, അമേരിക്കയിലെ ഭക്തരെ ചൂഷണം ചെയ്യല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഡഗ്ലസിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X