കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിയയ്ക്ക് ഷൊയ്ബിന്റെ രണ്ടാം ഭാര്യയാകാം!!

  • By Ajith Babu
Google Oneindia Malayalam News

Shoaib Malik And Ayesha Siddiqui
ഹൈദരാബാദ്: ഷൊയ്ബ് മാലിക്ക് മകളെ വിവാഹം ചെയ്തുവെന്ന വാദവുമായി പിതാവ് രംഗത്ത്. 2002ല്‍ ടെലിഫോണിലൂടെ തന്റെ മകള്‍ അയേഷ സിദ്ദിഖിയെ ഷൊയ്ബ് നിക്കാഹ് ചെയ്തുവെന്ന വാദവുമായി എംഎ സിദ്ദിഖിയെന്നയാളാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. തന്റെ മകളുമായുള്ള ബന്ധം ഷൊയ്ബ് വിച്ഛേദിച്ചിട്ടില്ലെന്നും അതിനാല്‍ സാനിയയ്ക്ക് ഷൊയ്ബിന്റെ രണ്ടാം ഭാര്യയാവാനേ കഴിയുകയുള്ളൂവെന്നും സിദ്ദിഖി പറയുന്നു.

തങ്ങള്‍ക്കുണ്ടായ മാനഹാനിയുടെ പേരില്‍ മാലിക്കിനെതിരേ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സിദ്ദിഖി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2008ല്‍ തന്നെ ഇതേ പ്രശ്‌നമുന്നയിച്ച് സൗദി എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായ സിദ്ദിഖി രംഗത്ത് എത്തിയിരുന്നു. ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഇരുവരുടെയും സൗഹൃദം പ്രണയമായി വളര്‍ന്നെന്നും തുടര്‍ന്ന് നിക്കാഹിന് തയാറാവുകയായിരുന്നുവെന്നുമാണ് സിദ്ദിഖിയുടെ വാദം. എന്നാല്‍, ഇരു കുടുംബങ്ങളും സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ വിവാഹക്കാര്യം വേണ്ടെന്ന് വച്ചെന്നും നിക്കാഹ് വാര്‍ത്ത വാസ്തവമല്ലെന്നും ഷൊയ്ബ് അന്നേ പ്രതികരിച്ചിരുന്നു.

2001ല്‍ അയേഷ കൂട്ടുകാരി മാഹയുമൊത്ത് ഷൊയ്ബിനെ കണ്ടിരുന്നു. അമിതവണ്ണമുണ്ടായിരുന്ന അയേഷയോടു താത്പര്യം കാണിക്കാതിരുന്ന ഷൊയ്ബ് മാഹയുമായി പ്രണയത്തിലാവുകയായിരുന്നുവത്രേ. തുടര്‍ന്ന് ഹൈദരാബാദില്‍ തിരിച്ചെത്തിയ അയേഷ, മാഹയാണെന്ന വ്യാജേന ഷൊയ്ബുമായി ചാറ്റിങ്ങിലേര്‍പ്പെട്ടു. ഷൊയ്ബുമായുള്ള വിവാഹം നടത്തിത്തരണമെന്ന് അയേഷ മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നു പാക്കിസ്ഥാന്‍ ടീം ഹൈദരാബാദില്‍ എത്തിയപ്പോള്‍ സിദ്ദിഖി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

പക്ഷേ ദുബയില്‍ അധ്യാപികയായിരുന്ന അയേഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല, തുടര്‍ന്ന് ടെലിഫോണിലൂടെ നിക്കാഹ് നടത്തിക്കൊടുക്കുകയായിരുന്നുവെന്നാണു സിദ്ദിഖിയുടെ പറയുന്നത്. എന്നാല്‍ സിദ്ദിഖി നല്‍കിയ ഫോട്ടോ കണ്ടപ്പോഴാണ് ചതി തിരിച്ചറിഞ്ഞതെന്ന് മാലിക്കിന്റെ സഹോദരന്‍ ഇമ്രാന്‍ വ്യക്തമാക്കി. അതേ സമയം ഷൊയ്ബ് തങ്ങളെ പറ്റിച്ചുവെന്നാണ് അയേഷയുടെ കുടുംബം പരാതിപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X