Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പുകളിയ്ക്ക് ഹൈക്കമാന്‍ഡിന്റെ കടിഞ്ഞാണ്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പുകളിയ്ക്ക് ഹൈക്കമാന്‍ഡിന്റെ കടിഞ്ഞാണ്‍.

ഇപ്പോഴത്തെ ഈ ഗ്രൂപ്പുകളി സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സാധാരണ സംഭവങ്ങളായേ ദേശീയ നേതൃത്വം കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ അച്ചടക്ക നടപടിയൊന്നും ഇക്കാര്യത്തില്‍ ഉണ്ടാവുകയുമില്ലെന്നാണ് സൂചന.

ഗ്രൂപ്പുകളി അതിരുവിടരുതെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങള്‍ കയ്യിലൊതുക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലും നിയമസഭാകക്ഷി നേതൃത്വത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായ സന്ദേശവും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

സമവായത്തിന് മുന്‍തൂക്കം നല്‍കണമെന്നും എന്നാല്‍ ഇതിനര്‍ത്ഥം മത്സരം വിലക്കണമെന്നോ, ഗ്രൂപ്പടിസ്ഥാനത്തില്‍ ഭാരവാഹിത്വം പങ്കിടണമെന്നോ അല്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ പഴയ ഐ വിഭാഗത്തിന്റെ ഭാഗമായിരുന്നവര്‍ പുതിയ കൂട്ടായ്മയ്ക്കുള്ള ശ്രമവും ഊര്‍ജിതമാക്കി. നിലവിലുള്ള ഐ നേതൃത്വത്തോട് താല്പര്യമില്ലാത്ത പഴയ ഐക്കാരാണ് പുതിയ ചേരിയുണ്ടാക്കുന്നത്.

പത്മജ വിഭാഗം പല ജില്ലകളിലും യോഗം ചേര്‍ന്നുകഴിഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ നേതാക്കളുടെ യോഗവും കരുണാകരന്റെ വസതിയില്‍ ചേര്‍ന്നു. ഈ വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കൂടുതല്‍ പരിഗണന നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഉദ്ദേശ്യം. പത്മജ കടവൂര്‍ ശിവദാസനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

ഒരു കാലത്ത് കരുണാകരന്റെ അടുത്തയാളായിരുന്ന കടവൂര്‍ ഡിഐസി രൂപീകരണത്തോടെ അദ്ദേഹവുമായി ഇടയുകയായിരുന്നു. വിശാല ഐ ഗ്രൂപ്പിന് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്നയാളാണ് കടവൂര്‍,

വിശാല ഐ ഗ്രൂപ്പ് ജില്ലാതല യോഗങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മണ്ഡലംതല യോഗങ്ങള്‍ ഉടനെ തുടങ്ങും. സംഘടനാ തിരഞ്ഞെടുപ്പിലെ ലക്ഷ്യത്തേക്കാളുപരി വിശാല ഐ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യവും ഈ വിഭാഗത്തിനുണ്ട്. നിലവില്‍ എ വിഭാഗത്തിന് അതിന്‍േറതായ സംഘടനാ സംവിധാനമുള്ളതിനാല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+