കൂടിക്കാഴ്ചയ്ക്ക് ഷാജഹാന്; പറ്റില്ലെന്ന് വിഎസ്

മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരസ്യപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സി-ഡിറ്റ് ഷാജഹാനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷാജഹാന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയത്.
പിന്നീടാകട്ടെ എന്നുപറഞ്ഞ് വിഎസ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് സൂചന. ക്ലിഫ് ഹൗസില്‍വച്ച് മുവിഎസിനെ കാണാനാണു ഷാജഹാന് ശ്രമിച്ചത്. ഷാജഹാനോട് നേരിട്ട് ഫോണില്‍ സംസാരിക്കാനും വിഎസ് തയ്യാറായില്ല. പേഴ്സണല്‍ സ്റ്റാഫാണ് സംസാരിച്ചത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസൈന്‍ ആന്റ് ഇമേജ് ടെക്നോളജി (സി ഡിറ്റ്)യില്‍ വെബ്സര്‍വീസ് ടീം ലീഡറാണ് ഇപ്പോള്‍ ഷാജഹാന്.
വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് സിപിഎം പുറത്താക്കുകയായിരുന്നു. ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്താണ് ഷാജഹാനെ സി ഡിറ്റില്‍ നിയമിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറുന്നതിന് പാര്‍ട്ടി വിലക്കുണ്ടായിരുന്നെങ്കിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഷാജഹാന് സമ്പൂര്‍ണ സ്വാഗതമാണ് എപ്പോഴുമുണ്ടായിരുന്നത്. ഇത് പലപ്പോഴും വാര്‍ത്തകള്‍ക്ക് വകയാകുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തകാലത്ത് ഇരുവരും തമ്മിലിടഞ്ഞു. വി.എസ് അധികാരത്തില്‍ തുടരുന്നതിനു വേണ്ടി മുന്‍ നിലപാടുകളില്‍ നിന്നു മാറുന്നുവെന്ന് ഷാജഹാന് പരസ്യ വിമര്‍ശനം ഉന്നയിച്ചത് വിഎസിന് രുചിച്ചില്ല. ചില മാസികകള്‍ക്കും ചാനലുകള്‍ക്കും നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഡിറ്റ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തു.
പാര്‍ട്ടി നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയാണ് ഈ നിര്‍ദശം നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളുമായി തിരക്കിലാണെന്ന് കാണിച്ചാണ് ഷാജഹാന്റെ അഭ്യര്‍ത്ഥന മുഖ്യമന്ത്രിയുടെ ഓഫീസ് നിരസിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications