കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടിക്കാഴ്ചയ്ക്ക് ഷാജഹാന്‍; പറ്റില്ലെന്ന് വിഎസ്

  • By Super
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കാണാന്‍ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന് അനുമതി ലഭിച്ചില്ല.

മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരസ്യപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സി-ഡിറ്റ് ഷാജഹാനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷാജഹാന്‍ മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയത്.

പിന്നീടാകട്ടെ എന്നുപറഞ്ഞ് വിഎസ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് സൂചന. ക്ലിഫ് ഹൗസില്‍വച്ച് മുവിഎസിനെ കാണാനാണു ഷാജഹാന്‍ ശ്രമിച്ചത്. ഷാജഹാനോട് നേരിട്ട് ഫോണില്‍ സംസാരിക്കാനും വിഎസ് തയ്യാറായില്ല. പേഴ്‌സണല്‍ സ്റ്റാഫാണ് സംസാരിച്ചത്.

മുഖ്യമന്ത്രിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസൈന്‍ ആന്റ് ഇമേജ് ടെക്‌നോളജി (സി ഡിറ്റ്)യില്‍ വെബ്‌സര്‍വീസ് ടീം ലീഡറാണ് ഇപ്പോള്‍ ഷാജഹാന്‍.

വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് സിപിഎം പുറത്താക്കുകയായിരുന്നു. ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഷാജഹാനെ സി ഡിറ്റില്‍ നിയമിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറുന്നതിന് പാര്‍ട്ടി വിലക്കുണ്ടായിരുന്നെങ്കിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഷാജഹാന് സമ്പൂര്‍ണ സ്വാഗതമാണ് എപ്പോഴുമുണ്ടായിരുന്നത്. ഇത് പലപ്പോഴും വാര്‍ത്തകള്‍ക്ക് വകയാകുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തകാലത്ത് ഇരുവരും തമ്മിലിടഞ്ഞു. വി.എസ് അധികാരത്തില്‍ തുടരുന്നതിനു വേണ്ടി മുന്‍ നിലപാടുകളില്‍ നിന്നു മാറുന്നുവെന്ന് ഷാജഹാന്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത് വിഎസിന് രുചിച്ചില്ല. ചില മാസികകള്‍ക്കും ചാനലുകള്‍ക്കും നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഡിറ്റ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തു.

പാര്‍ട്ടി നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയാണ് ഈ നിര്‍ദശം നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളുമായി തിരക്കിലാണെന്ന് കാണിച്ചാണ് ഷാജഹാന്റെ അഭ്യര്‍ത്ഥന മുഖ്യമന്ത്രിയുടെ ഓഫീസ് നിരസിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X