കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നചിത്രം: അന്വേഷണം ബാംഗ്ലൂരിലേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

തലശേരി: സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വച്ച് ഒളികാമറയില്‍ പകര്‍ത്തിയ ശേഷം യുവതിയെ ഭീഷണിപ്പെടുത്തി 46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബിസിനസ് ആവശ്യത്തിനു ബാംഗ്ലൂരില്‍ പോയപ്പോള്‍ അവിടെവച്ചും യുവതിയുടെ ചിത്രങ്ങള്‍ മൂന്നംഗസംഘം എടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ബാംഗ്ലൂരിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ സനോജ് എന്ന യുവാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് അഡീഷണല്‍ എസ്.ഐ. എം.ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പോലീസ്. കൂടാതെ യുവതിയെ പ്രതികള്‍ വിളിച്ച മൊബൈല്‍ നമ്പറുകളും പോലീസ് നിരീക്ഷണത്തിലാണ്.

2009 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് യുവതിയില്‍ നിന്നു പ്രതികള്‍ 46 ലക്ഷം രൂപ തട്ടിയെടുത്തത്. 2009 മേയില്‍ ബിസിനസ് ആവശ്യത്തിനു യുവതി ബംഗ്ലൂരില്‍ പോയിരുന്നു. അവിടെ നിന്നു തിരിച്ചെത്തിയ യുവതിക്ക് 2009 സെപ്തംബറില്‍ അഞ്ചു നഗ്‌നഫോട്ടോ അടങ്ങിയ കൊറിയര്‍ ലഭിക്കുകയായിരുന്നു.

അഞ്ചു ഫോട്ടോകളില്‍ ഒരു ഫോട്ടോയുടെ പിറകില്‍ ഒരു മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ഈ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഫോട്ടോയിലെ ചിത്രത്തില്‍ താന്‍ താമസിച്ചിരുന്ന ബാംഗ്ലൂരിലെ എം.ജി. റോഡിലെ അര്‍ച്ചന ഹോം എന്ന സ്ഥാപനത്തിലെ ബാത്ത്‌റൂമിന്റെ സാമ്യമുള്ളതായും ബാംഗ്ലൂരില്‍ വച്ച് താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളാണു ചിത്രത്തിലുള്ളതെന്നും യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.

ഫോട്ടോയിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് നാലു ലക്ഷം രൂപ കോഴിക്കോട്ടു വച്ച് സനോജ് എന്ന യുവാവിനു കൈമാറി. കോഴിക്കോട് രജിസ്‌ട്രേഷനുള്ള ഓമ്‌നി കാറിലാണു പണം കൈപ്പറ്റാന്‍ സനോജെത്തിയത്. 30 വയസ് തോന്നിക്കുന്നയാളും സനോജിനൊപ്പമുണ്ടായിരുന്നു.

ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി 46 ലക്ഷം രൂപ കൊടുത്തത്തായി യുവതി പറയുന്നു. 2009 നവംബര്‍ 20ന് അവസാനമായി എട്ടു ലക്ഷം രൂപ കൊടുത്തു. ഈ പണം കൊടുത്തപ്പോള്‍ ഇനി ഭീഷണിപ്പെടുത്തരുതെന്നു പറഞ്ഞെങ്കിലും പിന്നീടും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണു യുവതി പരാതി നല്‍കാന്‍ തയാറായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X