സാഹിത്യകാരന് കോവിലന് അന്തരിച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന ഭൗതികദേഹം നാളെ രാവിലെ 10 മണിക്ക് മുനിമടയ്ക്കടുത്തുള്ള തറവാട്ടുവളപ്പില്‍ സംസ്ക്കരിക്കും.
ജന്മനാടിന്റെ പശ്ചാത്തലത്തില്‍ രചിച്ചതോറ്റങ്ങള്, തട്ടകം എന്നീ നോവലുകളാണ് കോവിലന്റെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട രചനകള്‍. പട്ടാളക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയെഴുതിയ എ മൈനസ് ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ് വരകള്‍, ബോര്‍ഡൌട്ട് തുടങ്ങിയ നോവലുകളും പട്ടാളക്കഥകളുമാണ് കോവിലനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. 'ഈ ജീവിതം അനാഥമാണ്, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍.
രണ്ടു തവണ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എഴുത്തച്ഛന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്കാരം, ബഷീര്‍ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1943 മുതല്‍ 46 വരെ റോയല്‍ ഇന്ത്യന്‍ നേവിയിലും 48 മുതല്‍ 68 വരെ കോര്‍ സിഗ്നല്‍സിലും സൈനികനായിരുന്നു
കണ്ടാണശേരി വട്ടംപറമ്പില്‍ വേലപ്പന്റെയും കൊടയ്ക്കാട്ടില്‍ കുഞ്ഞാണ്ടിക്കാളിയുടെയും മകനായ അയ്യപ്പന് 1923 ജൂലൈ ഒന്‍പതിന് കണ്ടാണശേരിയില്‍ ജനിച്ചു. കോവിലന് എന്ന പേര് സ്വീകരിച്ചാണ് എഴുത്ത് ആരംഭിച്ചത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications