Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മില്‍ കാരാട്ടിനെതിരെ ബംഗാള്‍ ലോബി

Karat
കൊല്‍ക്കത്ത: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പ്രകാശ് കാരാട്ടിനെ നീക്കാന്‍ ബാംഗാള്‍ ലോബിയുടെ കരുനീക്കല്‍. ഒന്നാം യു.പി.എ. സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ ആണവകരാര്‍ വിഷയത്തില്‍ പിന്‍വലിച്ചതുള്‍പ്പെടെ കാരാട്ട് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ തെറ്റാണെന്നു പറയിക്കാനാണു ബംഗാള്‍ ലോബിയുടെ ശ്രമം.

ഇതിനു പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ചേര്‍ന്ന പി.ബി യോഗത്തില്‍ പങ്കെടുക്കാതെ ഈ നീക്കത്തിന് ബുദ്ധദേവും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബംഗാളില്‍, ഉണ്ടായ കനത്ത പരാജയത്തിനു കാരണം പ്രാദേശിക പ്രശ്‌നങ്ങളാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.

കോണ്‍ഗ്രസ് തൃണമൂല്‍ സഖ്യമാണു പരാജയകാരണമെന്നും 2008 ലെ തെറ്റായ തീരുമാനമാണ് ഇതിലേക്കു നയിച്ചതെന്നുമുള്ള ബംഗാള്‍ സിപിഎമ്മുകാരുടെ വാദം അംഗീകരിക്കപ്പെട്ടില്ല. പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍ ഈ ഗ്രൂപ്പിനു വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാലാണിത്. മാത്രമല്ല, യു.പി.എ. സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച രാഷ്ട്രീയ തീരുമാനം ശരിയെന്നുമായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം പ്രകാശ് കാരാട്ടിനേക്കൊണ്ട് തെറ്റ് ഏറ്റുപറയിപ്പിക്കുമെന്ന് ശപഥമെടുത്ത് മൂന്നോട്ട് നീങ്ങുകയാണ്എതിര്‍ ലോബി. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസുമാണ് ഈ പക്ഷത്തിന് നേതൃത്വം നല്‍കുന്നത്.

ഇവരെ പ്രതിരോധിക്കാന്‍ കാരാട്ട് അനുഭാവികളായുള്ള നേതാക്കള്‍ രംഗത്തുണ്ട്. യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിക്കല്‍ നേരത്തേ വേണ്ടിയിരുന്നു എന്നാണ് ഇവരുടെ വാദം.

ഞായറാഴ്ച സമാപിച്ച പി.ബി. യോഗം കഴിഞ്ഞ് ഏറെ വൈകാതെ മറ്റൊരു പി.ബി. യോഗവും കേന്ദ്രകമ്മിറ്റി യോഗവും പതിവില്ലാത്ത വിപുലീകൃത കേന്ദ്രകമ്മിറ്റിയോഗവും ചേരുന്നത് കാരാട്ടിനെതിരെയുള്ള ഇതിനുള്ള കരുനീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു കേന്ദ്രകമ്മിറ്റി യോഗത്തിനുമുമ്പ് ഒരു പി.ബി. എന്നതാണു സി.പി.എമ്മിന്റെ രീതി. രണ്ടു കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കിടയിലുള്ള കാലാവധി മൂന്നുമാസം കവിയരുതെന്നും ഭരണഘടനയിലുണ്ട്. അതിനാല്‍ ഏകദേശം മൂന്നു മാസത്തെ ഇടവേളകളിലാണ് സാധാരണഗതിയില്‍ കേന്ദ്രകമ്മിറ്റി ചേരാറുള്ളത്.

എന്നാല്‍, കഴിഞ്ഞ 5, 6 തീയതികളില്‍ നടന്ന പി.ബി യോഗത്തിനു പിന്നാലെ ജൂലൈ 3, 4 തീയതികളില്‍ വീണ്ടും പി.ബി. ചേരുകയാണ്. ജൂലൈ 21, 22, 23 തീയതികളില്‍ കേന്ദ്രകമ്മിറ്റിയും ഓഗസ്റ്റ് 7, 8, 9, 10 തീയതികളില്‍ എക്സ്റ്റന്‍ഡഡ് (വിപുലമായ) കേന്ദ്രകമ്മിറ്റിയും ചേരുന്നുണ്ട്.

ആന്ധ്രയില്‍ നടക്കുന്ന നാലു ദിവസത്തെ ഈ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കാരാട്ടിന്റെ നയം തിരുത്തിക്കാന്‍ നീക്കമുണ്ടാകുമെന്നാണ് സൂചന. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരണം വേണോ വേണ്ടയോ എന്നു തീര്‍ത്തുപറയാനും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+