കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കോള പരാമര്‍ശം; ബാലകൃഷ്ണനെതിരെ നടപടിയില്ല
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ ബാലകൃഷ്ണന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് മന്ത്രിസഭ വിലയിരുത്തി.
പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയെ രക്ഷിക്കാനാകാത്തതില്‍ ദു:ഖമുണ്ടെന്നും പുതുശ്ശേരിയിലെ പെപ്‌സി ഫാക്ടറി പൂട്ടാതിരുന്നത് വ്യവസായ വകുപ്പിന്റെ സമയത്തുള്ള ഇടപെടല്‍ മൂലമാണെന്നുമായിരുന്നു ടി.ബാലകൃഷ്ണന്‍ പറഞ്ഞത്.
കെഎസ്‌ഐഡിസി കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
കൊക്കകോള
ഫാക്ടറി
പൂട്ടിയതു
വഴി
ഒട്ടേറെ
തൊഴിലവസരങ്ങളാണ്
ഇല്ലാതായതെന്നും
നികുതിയിനത്തില്‍
മാത്രം
500
കോടി
രൂപ
സംസ്ഥാന
സര്‍ക്കാരിന്
നഷ്ടമായെന്നും
പറഞ്ഞ
ബാലകൃഷ്ണന്‍
മറ്റ്
13
സംസ്ഥാനങ്ങളിലും
കൊക്കകോളയ്ക്ക്
ഇത്തരത്തിലുള്ള
പ്രശ്‌നങ്ങളില്ലെന്നും
ചൂണ്ടിക്കാണിച്ചിരുന്നു.
Comments
Story first published: Wednesday, June 16, 2010, 13:03 [IST]