Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരൂഹത ബാക്കി;കനിഷ്ക ദുരന്തത്തിന് കാല്‍ നൂറ്റാണ്ട്

Kanishka Bombing: 25 years on ‎
ടൊറന്റോ: ഏറെ ദുരൂഹതകള്‍ ബാക്കിയാക്കിയ കനിഷ്ക വിമാനദുരന്തത്തിന് കാല്‍ നൂറ്റാണ്ട തികയുന്നു. കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ 'എംപറര്‍ കനിഷ്‌ക എന്ന ബോയിങ് 747 ജംബോ ജറ്റ് വിമാനം അയര്‍ലന്‍ഡ് തീരത്തിനു സമീപം അറ്റ്‌ലാന്റ്ിക് സമുദ്രത്തില്‍ തകര്‍ന്നുവീണത് 1985 ജൂണ്‍ 23നായിരുന്നു.

31,000 അടി ഉയരത്തില്‍ കടലിന് മീതെ പറക്കുമ്പോഴുണ്ടായ സ്‌ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 307 യാത്രക്കാരും 22 വിമാനജോലിക്കാരും കൊല്ലപ്പെട്ടു. വിപുലമായ തിരച്ചിലിനൊടുവില്‍ കടലില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത് 130 ജഡങ്ങള്‍ മാത്രം.

ഇന്ത്യന്‍വംശജരായ കാനഡ പൗരന്‍മാരായിരുന്നു 270 പേര്‍. മലയാളികള്‍ മാത്രം 30 പേരുണ്ടായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 6700 അടിയോളം ആഴത്തിലേക്ക് താഴ്ന്നു പോയ വിമാനവശിഷ്ടങ്ങളില്‍ നിന്നു കോക്പിറ്റ് വോയസ് റെക്കാര്‍ഡര്‍ കണ്ടെടുക്കുന്നത് ജൂലൈ 9നാണ്.

എംപറര്‍ കനിഷ്കയുടെ മുന്‍വശത്ത് താഴെയുള്ള കാര്‍ഗോ ഹോള്‍ഡിലുണ്ടായിരുന്ന പെട്ടിയിലെ ബോംബാണ് അപകടകാരണമെന്ന് വിശദീകരിയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കാനഡ സര്‍ക്കാര്‍ 1986ലാണ് പുറത്തുവിട്ടത്.

1988 ഫെബ്രുവരിയില്‍ ആദ്യ അറസ്റ്റുണ്ടായി. കാനഡക്കാരനായ സിഖ് വംശജന്‍ ഇന്ദര്‍ജിത് സിങ് റയാത്ത്. ബോംബ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക വ്യക്തിയും റയാത്ത് തന്നെ. 420 കോടിയോളം മുടക്കി 20 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസില്‍ അറസ്റ്റിലായ രിപുദമന്‍ സിങ് മാലിക്, അജൈബ് സിങ് ബാഗ്രി എന്നിവരെ 2005ല്‍ കാനഡ സര്‍ക്കാര്‍ വിട്ടയച്ചു.

ദുരന്തത്തില്‍പ്പെട്ടവരെ ഓര്‍മിക്കാന്‍ കോര്‍ക്ക് ബാന്‍ട്രിയിലെ ഷീപ്പ്ഹെഡ് ആഹാകിസ്ഥയില്‍ ഐറിഷ് സര്‍ക്കാര്‍ ഒരു സ്മാരകം നിര്‍മിച്ചിട്ടുണ്ട്. ഈ ഓര്‍മഫലകത്തില്‍ ദുരന്തത്തില്‍ മരണമടഞ്ഞ 329 യാത്രക്കാരുടെയും പേരുകള്‍ കൊത്തിവച്ചിരിക്കുന്നു.

ദുരന്തത്തിന് കാല്‍ നൂറ്റാണ്ട് തികയുന്ന ബുധനാഴ്ച എയര്‍ ഇന്ത്യ സ്മാരകത്തില്‍ പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ കാനഡയിലെയും ഇന്ത്യയിലെയും ബന്ധുക്കള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നു കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ചടങ്ങില്‍ പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+