കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയ്ക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍!!

  • By Lakshmi
Google Oneindia Malayalam News

ഷില്ലോങ്: പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പദം നല്‍കി അധികാരം നിലനിര്‍ത്തുന്ന സംസ്ഥാനമായി മേഘാലയ മാറുന്നു. നാല് ് എംഎല്‍എമാര്‍ക്ക് പദവി നല്‍കിയതോടെ അറുപതംഗമന്ത്രിസഭയില്‍ ഫലത്തില്‍ ഇപ്പോള്‍ അഞ്ചു മുഖ്യമന്ത്രിമാരായി.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി. ഡി. ലപാങ്, സഖ്യകക്ഷിയായ യുഡിപിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡോണ്‍കുപര്‍ റോയ്, പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് െ്രെഫഡേ ലിങ്‌ദോ, സഖ്യകക്ഷിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ എച്ച്. എസ്. ലിങ്‌ദോ എന്നിവര്‍ക്കാണു പുതുതായി മുഖ്യമന്ത്രി റാങ്ക് അനുവദിച്ചത്.

യഥാര്‍ഥ മുഖ്യമന്ത്രി മുകുള്‍ സാങ്മ ുതിയ നാലു 'മുഖ്യമന്ത്രിമാര്‍ക്കും തസ്തികകളും അനുവദിച്ചിട്ടുണ്ട്. ലപാങ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന്‍, റോയ് ആസൂത്രണ ബോര്‍ഡ് അധ്യക്ഷന്‍, െ്രെഫഡേ ലിങ്‌ദോ പദ്ധതി നിര്‍വഹണ വകുപ്പ് അധ്യക്ഷന്‍, എച്ച്. എസ്. ലിങ്‌ദോ വികസന പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍. മുഖ്യമന്ത്രിയായിരുന്ന ഡി. ഡി. ലപാങ്ങിനെ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരില്‍ വീഴ്ത്തിയാണ് കഴിഞ്ഞ ഏപ്രില്‍ 20നു സാങ്മ അധികാരത്തിലെത്തിയത്.

ഇതിനു പുറമേ 13 എംഎല്‍എമാര്‍ക്കു വിവിധ കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷപദവി നല്‍കി അനുനയിപ്പിച്ചിരിക്കുകയാണ്. ബോര്‍ഡ് അധ്യക്ഷന്മാരായി 16 മുന്‍ എംഎല്‍എമാരും 19 രാഷ്ട്രീയ നേതാക്കളും വേറെയുമുണ്ട്.

തനിക്കെതിരായ നീക്കങ്ങള്‍ക്കു തടയിടാന്‍ ജനുവരിയില്‍ െ്രെഫഡേ ലിങ്‌ദോയ്ക്കു ലപാങ്ങും മുഖ്യമന്ത്രിയുടെ റാങ്ക് നല്‍കിയിരുന്നു. പുറമേ, ഡോണ്‍കുപര്‍ റോയ്, ജെ. ഡി. റിംബായി എന്നിവരും അന്നു മുഖ്യമന്ത്രിപദവിയുള്ളവരായി.

എന്നിട്ടും ലപാങ് മന്ത്രിസഭയുടെ ആയുസ്സ് നീണ്ടില്ല. കോണ്‍ഗ്രസിന്റെ പകുതിയിലേറെ എംഎല്‍എമാരെ ന്യൂഡല്‍ഹിയിലെത്തിച്ച മുകുള്‍ സാങ്മ, ഹൈക്കമാന്‍ഡിനെ ഭൂരിപക്ഷം ബോധ്യപ്പെടുത്തി ലപാങ്ങിനെ താഴെയിറക്കി.

രണ്ടു വര്‍ഷത്തിനിടെ മേഘാലയയിലെ നാലാമത്തെ മുഖ്യമന്ത്രിയാണു സാങ്മ. 2008 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായി ലപാങ് അധികാരമേറ്റെങ്കിലും വിശ്വാസവോട്ടിനു 10 ദിവസം മുന്‍പു രാജിവയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X