Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടി: ആരോപണം വ്യാജമെന്ന് കോടിയേരി

Kerala Assembly
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ എം.ചന്ദ്രന്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും അതിനാല്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അബ്ദള്ളക്കുട്ടിയെ ഒരു സ്ത്രീക്കൊപ്പം കാറില്‍ സഞ്ചരിക്കവേ നാട്ടുകാര്‍ തടഞ്ഞുവച്ചുവെന്ന ആരോപണം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.

പോലീസ് നലകിയ റിപ്പോര്‍ട്ട് അനുസരിച്ച് അബ്ദുള്ളക്കുട്ടിയുടെ കാറില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പിന്നാലെ വന്നിരുന്ന കാറില്‍ പ്രസാദ് പണിക്കര്‍ എന്നയാളും ഭാര്യയും മകനും ഉണ്ടായിരുന്നുവെന്നും കോടിയേരി നിയമസഭയില്‍ അറിയിച്ചു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം നടത്തിയ എം.ചന്ദ്രന്‍ എം.എല്‍.എ മാപ്പു പറയണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ശൂന്യവേളയിലാണ് അബ്ദുള്ളക്കുട്ടി വിഷയം അവതരിപ്പിച്ചത്.

എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് എംല്‍എ എം ചന്ദ്രന്‍ അറിയിച്ചു. തനിക്കു ലഭിച്ച വിവരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സഹാചര്യത്തിലാണ് ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കിയത്.

മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ചന്ദ്രന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷം എതിര്‍ത്തു.

40 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടെ ആദ്യമായാണ് സഭയില്‍ ഒരു വ്യക്തിയ്‌ക്കെതിരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണം വരുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതോടെ വിഷയത്തില്‍ ഇടപെട്ട ആര്യാടന്‍ മുഹമ്മദ് ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷം സംതൃപ്തരാവാതെ ഇറങ്ങിപ്പോവുകയായിരുന്നു.

അബ്ദുള്ളക്കുട്ടിയെ ദുരുഹ സാഹചര്യത്തില്‍ ഒരു സ്ത്രീക്കൊപ്പം പൊന്‍മുടിയില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചുവെന്ന് എം.ചന്ദ്രന്‍ ഇന്നലെയാണ് നിയമസഭയില്‍ ഉന്നയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+