സര്‍വ്വകലാശാലാ വിസി അപമാനിച്ചുവെന്ന് അധ്യാപിക
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണങ്ങളുമായി അധ്യാപിക രംഗത്ത്.
വിസി ഡോക്ടര്‍ ജെ പ്രസാദിനെതിരെ ജിയോഗ്രഫി വിഭാഗം മേധാവിയായ ഡോക്ടര്‍ ടിഎസ് ലാന്സലറ്റാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. തന്നെ വിസി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് അധ്യാപിക പൊലീസിന് നല്കിയ പരാതിയില്‍പറയുന്നു.
ഹോസ്റ്റലുമായി ബന്ധപ്പെട്ട യോഗമുണ്ടെന്ന് കാമ്പസ് ഡയറക്ടര്‍ ഡോക്ടര്‍ ബി. ചന്ദ്രിക അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വൈസ് ചാന്‍സലറുടെ ചേമ്പറിലെത്തിയെന്നും. അപ്പോള്‍ അഞ്ചു വര്‍ഷം മുന്‍പ് താന്‍ ഹോസ്റ്റല്‍ ഡെപ്യൂട്ടി വാര്‍ഡനായിരുന്ന കാലയളവിലെ കണക്കുകള്‍ കാണാനില്ലെന്നും ഈ പൈസ തിരികെ അടയ്ക്കണമെന്ന് വി.സി. ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ മതിയായ രേഖകളില്ലാതെ ആരോപിക്കപ്പെടുന്ന തുക അടയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വി.സി. രോഷാകുലനാവുകയും പത്രങ്ങളില്‍ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അധ്യാപികയുടെ ആരോപണം.
പിഎച്ച്ഡി പ്രബന്ധം പൂര്‍ത്തിയാക്കുന്നതിനായി ലീവില്‍ പ്രവേശിച്ച സമയത്ത് എല്ലാ രേഖകളും വ്യക്തമായ കണക്കുകളും അന്നത്തെ കാമ്പസ് ഡയറക്ടറെ ഏല്‍പ്പിച്ചാണ് പോയതെന്ന വിശദീകരണം ചെവിക്കൊള്ളാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല- പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രസാദ് പറഞ്ഞു. ഹോസ്റ്റലില്‍ പ്രവേശനം നല്കിയ കുട്ടികളില്‍ നിന്ന് കോഷന്‍ ഡെപ്പോസിറ്റായി വാങ്ങിയ തുകയില്‍ 46,000 രൂപയുടെ കുറവുണ്ട്.
ഇതിന്റെ കണക്കുകളൊന്നും കാണുന്നുമില്ല. മുന്‍പ് ചാര്‍ജുണ്ടായിരുന്ന ആളും പുതിയ ആളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും വി.സി വിശദീകരിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications