ടെക്നോപാര്‍ക്ക് ഇരുപതിന്റെ നിറവില്‍

ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സിംഗിള്‍ ഐടി പാര്‍ക്ക് എന്ന ബഹുമതി ടെക്നോപാര്‍ക്കിന് സ്വന്തമാണ്. 45 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ 180 കമ്പനികളിലായി 28000 ഐടി പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
1990ലാണ് ജൂലൈയിലാണ് ടെക്നോപാര്ക്കിനെക്കുറിച്ചുള്ള ആശയം സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ വരുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ടായിരുന്നു ഇത്തരമൊരു പദ്ധതിയെക്കുറിച്ച സര്‍ക്കാര്‍ ആലോചിച്ചത്.
ഹൈ ടെക്നോളജി കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമായിരുന്നു ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴില്‍ രൂപീകരിച്ച സ്വയംഭരണ സമിതി ഭരണച്ചുമതല നിര്‍വഹിയ്ക്കുന്ന ടെക്നോപാര്‍ക്കിന്റെ ലക്ഷ്യം.
1991 മാര്‍ച്ച് 31ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരാണ് ടെക്നോപാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. പ്രമുഖ വ്യവസായിയായിരുന്ന കെക നമ്പ്യാരായിരുന്നു ടെക്നോപാര്‍ക്കിന്റെ ആദ്യ ചെയര്മാന്. 1995 നവംബറില്‍ പിവി നരസിംഹറാവു ടെക്നോപാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ചു.
രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഒട്ടേറെ ഐടി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം ഇവിടേക്ക് വ്യാപിപ്പിച്ചു. ഐടി രംഗത്തെ ഭീമന്മാരായ ഇന്‍ഫോസിസ്, ടാറ്റ കള്സട്ടന്സ സര്‍വീസസ്, ഇന്‍ഫോസിസ് തുടങ്ങിയവരെല്ലാം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ടെക്നോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഇന്‍ഫോസിസ് 50 ഏക്കറുകളിലായി സ്വന്തം ക്യാമ്പസ് നിര്‍മ്മിച്ചുകഴിഞ്ഞു. 15000 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി ടെക്നോപാര്‍ക്ക് 26 ഏക്കറില്‍ സോഫ്റ്റ് വെയര്‍വെയര്‍ ഡെവലപ്പ്മെന്റ് ഇവിടെ സ്ഥാപിച്ചുവരികയാണ്. ടിസിഎസിന്റെ ഗ്ലോബല്‍ ലേണിങ് സെന്ററും ഇവിടെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ട്രെയിനിങ് സെന്ററുകളിലൊന്നായ ഇവിടെ ഓരോ വര്‍ഷവും 24000 പേര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
സാങ്കേതിക വിദ്യാഭ്യാസം നല്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കേരള ഏഷ്യന്‍ സ്കൂള്‍ ബിസിനസ്സ്, അഫ്രഡ് അക്കാഡമി, ഫെയിത് ഇന്‍ഫോടെക് തുടങ്ങിയവയും ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്നാംഘട്ട വികസനത്തിനായി കുളത്തൂരില്‍ 92 ഏക്കറും നാലാം ഘട്ട വികസനമായ ടെക്നോസിറ്റിക്കുവേണ്ടി പള്ളിപ്പുറത്ത് 450 ഏക്കറും ഏറ്റെടുത്തുകഴിഞ്ഞു. ഇതിനെല്ലാം പുറമെ കൊല്ലത്ത് കുണ്ടറയില്‍ ടെക്നോപാര്‍ക്കിന്റെ ഉപകേന്ദ്രമായ കൊല്ലം ടെക്നോപാര്‍ക്കിനുവേണ്ടി അഷ്ടമുടി കായലിന്റെ തീരത്ത് 44 ഏക്കര്‍ സ്ഥലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണ്.
ബുധനാഴ്ച ടെക്നോപാര്‍ക്കിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ സിഇഒമാര്‍ കമ്പനി മേധാവികള്‍ പാര്‍ക് സെന്റര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications