കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിനും യാഹുവിനും പിന്നാലേ സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ ഗൂഗിള്‍, യാഹൂ, സ്കൈപ്പ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നടപടി ആലോചിയ്ക്കുന്നു. ഇവരുടെ മെയില്‍ സെര്‍വറുകല്‍ ഇന്ത്യയിലല്ലെന്നതിനാല്‍ അവ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശോധിയ്ക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് കാരണം. ബ്ലാക്ക്ബെറിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉന്നയിച്ച പ്രശ്നം തന്നെയാണ് ഇവിടെയും ഉന്നയിയ്ക്കപ്പെടുന്നത്.

ഗൂഗിള്‍, യാഹു, സ്കൈപ്പ് തുടങ്ങിയ കമ്പനികള്‍ ഇന്റര്‍നെറ്റില്‍ പലവിധ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. അവയില്‍ മെയിലും ചാറ്റും ഒക്കെ പെടും. ഇപ്പോള്‍ ഇവ അമേരിയ്ക്കയിലെ സെര്‍വറിലാണ് സൂക്ഷിയ്ക്കുക. ഉപയോക്താവ് മെയില്‍ ഡിലിറ്റ് ചെയ്താലും അത് കുറേക്കാലം കമ്പനിയുടെ സെര്‍വറില്‍ ഉണ്ടാവും. ഇത് പരിശോധിയ്ക്കുകയാണ് സുരക്ഷാ ഏജന്‍സികളുടെ ആവശ്യം. ഈ കമ്പനികള്‍ ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

പണം അലക്കല്‍, തീവ്രവാദ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിയ്ക്കുന്നവരുടെ മെയിലുകളാണ് പരിശോധിയ്ക്കുക. ഇന്റലിജന്‍സ് ബ്യൂറൊ, നാഷണല്‍ ടെക്ക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നീ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ മെയിലും മറ്റും പരിശോധിയ്ക്കാന്‍ അധികാരപ്പെട്ട ഇന്ത്യയിലെ സ്ഥാപനങ്ങള്‍.

യാഹു, ഗൂഗിള്‍, സ്കൈപ്പ് തുടങ്ങിയ കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യയിലെ ടെലകോം വകുപ്പില്‍ നിന്ന് യാതൊരു ലൈസന്‍സും എടുത്തിട്ടില്ല. ജിമെയില്‍ വഴി ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഈയിടെ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. ഇതും സര്‍ക്കാര്‍ ഇന്ത്യന്‍ ടെലകോം നിയമങ്ങളുടെ ലംഘനമായാണ് കാണുന്നത്. ചാറ്റ്, ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനും ടെലകോം വകുപ്പിന്റെ അനുമതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X