ഖനി തൊഴിലാളികളുടെ ഭാര്യമാര്‍ തമ്മിലടിക്കുന്നു

ഖനിയില്‍ കുടുങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വന്‍തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചതൊടെയാണ് തൊഴിലാളികളുടെ ഭാര്യമാരെന്ന് അവകാശപ്പെട്ട് ഒട്ടേറെ സ്ത്രീകള്‍ രംഗത്തുവന്നത്.
ഓരോരുത്തരുടെയും ഒന്നാം തങ്ങളാണ് ഒന്നാം ഭാര്യയെന്നായിരുന്നു ഖനിയില്‍ കുടുങ്ങിയവരുടേ ബന്ധുക്കള്‍ക്കായി സര്‍ക്കാര്‍ തുറന്ന ക്യാമ്പിലെത്തിയ പലരുടെയും അവകാശവാദം.
ഒടുവില്‍ തര്‍ക്കം മൂത്ത് കയ്യേറ്റംവരെയുണ്ടായെന്ന് റെഡ്‌ക്രോസ് പ്രവര്‍ത്തക മാര്‍ത്ത ഫ്‌ലോറസ് പറയുന്നു. പലരും കുട്ടികളുമായാണ് ക്യാമ്പിലെത്തിയത്.
ഖനിയില്‍ കഴിയുന്നയാളുമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍വരെ ക്യാമ്പിലെത്തിയിട്ടുണ്ടത്രേ. ക്യാമ്പിലെത്ത് മറ്റ് ചിലര്‍ കാമുകിമാരാണെന്നാണ് അവകാശപ്പെടുന്നത്.
ഓഗസ്റ്റ് അഞ്ചിനുണ്ടായ അപകടത്തിലാണ് എന്‍ജിനിയര്‍മാരും തൊഴിലാളികളുമുള്‍പ്പെടെ 33 പേര്‍ ഖനിയില്‍ കുടുങ്ങിയത്. 32 ചിലിക്കാരും ബൊളീവിയ സ്വദേശിയുമാണ് ഖനിയിലുള്ളത്.
ഓഗസ്റ്റ് 22നാണ് ഇവരെല്ലാം ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സംവിധാനമുള്ള വീഡിയോ ക്യാമറ ഇവരുടെ ദൃശ്യം പകര്‍ത്തി. തങ്ങള്‍ ജീവനോടെ ശേഷിക്കുന്നുവെന്ന സന്ദേശം കടലാസിലെഴുതി ക്യാമറയില്‍ ഘടിപ്പിച്ച് തൊഴിലാളികള്‍ മുകളിലേക്കയച്ചു. ഖനിക്കുള്ളില്‍ 50 ചതുരശ്രമീറ്റര്‍ വരുന്ന ഒരു മുറിയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.
ഖനിക്കുള്ളിലുള്ളവരെ പുറത്തെടുക്കാന്‍ ഖനിയിലേക്ക് തുരങ്കം നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാവാന്‍ മൂന്നു നാലു മാസമെങ്കിലും എടുക്കും. ഖനിയിലെ ഒരു വെന്റിലേറ്ററിലൂടെയാണ് ഇവര്‍ക്ക് ശ്വാസവായു കിട്ടിയിരുന്നത്.
ഇവിടെയുണ്ടായിരുന്ന ജലസംഭരണിയിലെ വെള്ളം പങ്കിട്ടും ഉള്ള ഭക്ഷണത്തില്‍ തൃപ്തരായുമാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇവര്‍ക്ക് ഗ്ലൂക്കോസും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുള്ള ഗുളികകളും ചെറുവിളക്കുകളും മരുന്നും മറ്റും എത്തിക്കുന്നുണ്ട്












Click it and Unblock the Notifications