സ്ത്രീധനപീഡനം: മകളെകൊന്ന് യുവതി ജീവനൊടുക്കി
ലഖ്നൊ: സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ യുവതി മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മൂന്നുവയസ്സായ മകളെ തൂക്കിക്കൊന്നശേഷമാണ് യുവതി തൂങ്ങിമരിച്ചത്. മോഹന്ലാല്ഗഞ്ജിലാണ് സംഭവം നടന്നത്.
ടിക്രി സാനി ഗ്രാമത്തിലെ സുഭാഷ് എന്നയാളുടെ ഭാര്യ സോണിയാണ് മകല്‍ സലോണിയെ കൊന്ന് ജീവിനൊടുക്കിയത്. സംഭവത്തെത്തുടര്‍ന്ന് സോണിയുടെ മാതാവ് നല്കിയ പരാതിയിലാണ് ഏറെക്കാലമായി മകള്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്കുകയാണെന്ന് ആരോപിച്ചിരിക്കുന്നത്.
ഒരു സ്വര്‍ണമോതിരവും മോട്ടോര്‍ ബൈക്കും വേണമെന്നതായിരുന്നുവത്രേ ഭര്‍തൃവീട്ടുകാരുടെ ആവശ്യം. ഇത് നടത്തിക്കൊടുക്കാന്‍ കുടുംബത്തിന് പ്രാപ്തിയില്ലാത്തിനാലാണ് സോണിയ്ക്ക പീഡനം സഹിക്കേണ്ടിവന്നത്.
പീഡനം സഹിക്കവയ്യാതായപ്പോള്‍ ശനിയാഴ്ച സോണി കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മകളുടെ കഴുത്തില്‍ കയര്‍കെട്ടി മുറിയിലുണ്ടായിരുന്ന ഒരു കൊളുത്തില്‍ തൂക്കിയിട്ടാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. സോണിയുടെ അമ്മയുടെ പരാതിപ്രാരം സോണിയുടെ ഭര്‍ത്താവിനെയും അയാളുടെ കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications