Get Updates
Get notified of breaking news, exclusive insights, and must-see stories!

16 എംഎല്‍എമാരെ അയോഗ്യരായി പ്രഖ്യപിച്ചു

K'taka Assembly Speaker disqualifies 16 rebel MLAs
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ യഡിയൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിയ്‌ക്കെ 16 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചു. ഗവര്‍ണറുടെ എച്ച്ആര്‍ ഭരദ്വരാജിന്റെ താക്കീത് മറികടന്നു കൊണ്ടുള്ള സ്പീക്കര്‍ കെജി ബൊപ്പയ്യയുടെ നടപടി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്. 5 സ്വതന്ത്രന്‍മാരെയും 11 ബിജെപി വിമതരേയുമാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധനനിയമ പ്രകാരമാണ് നടപടി.

മന്ത്രിമാര്‍ ഉള്‍പെടെ ഒരു സംഘം എംഎല്‍എമാര്‍ സര്‍ക്കാരിന് എതിരേ തിരിഞ്ഞതോടെയാണ് വിശ്വാസവോട്ടിന് കളമൊരുങ്ങിയത്. വിമതര്‍ക്ക് എതിരെ എടുക്കുന്ന തീരുമാനങ്ങള്‍, ഭരണഘടനാപരമായിരിക്കണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

തന്റെ നിര്‍ദ്ദേശം അവഗണിച്ച് നിയമസഭാംഗങ്ങളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി വിശ്വാസവോട്ട് തേടുന്ന തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിയ്ക്കാന്‍ അനുവാദം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.

മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയുടേത് ഏകാധിപത്യ ഭരണമെന്ന ആരോപണവും കക്ഷിരഹിതരെ മന്തിസഭയില്‍ നിന്ന് പുറത്താക്കിയതുമാണ് വിമത നീക്കത്തിന് തിരികൊളുത്തിയത്. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 അംഗബലമാണ് വേണ്ടത്. നിലവില്‍ 107 അംഗ സംഘത്തിന്റെ ഭൂരിപക്ഷമാണ് യെഡിയൂരപ്പ സര്‍ക്കാരിന് ഉളളത്. 16 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയുടെ അംഗബലം 208ആയിട്ടുണ്ട്. ഇതേ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 107 എംഎല്‍എമാരുമായി ബിജെപി ഭരണം നിലനിര്‍ത്തിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+