ഗര്‍ഭിണിയെ നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി
ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ ഗര്‍ഭിണിയെ അധികൃതര്‍ ശാരീരിക പീഡിപ്പിച്ചം തടവിലിട്ടും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കിയതായി റിപ്പോര്‍ട്ട്.
ചൈനയിലെ കുടുംബാസൂത്രണ നിയമം ലംഘിച്ച് രണ്ടാമത്തെ കുട്ടിയെ പ്രസവിക്കാനൊരുങ്ങിയതാണ് പീഡനപര്‍വ്വത്തിന് വഴിവച്ചത്.
എട്ടുമാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ പന്ത്രണ്ടോളം വരുന്ന ഉദ്യോഗസ്ഥര്‍ അടിച്ചും തൊഴിച്ചും വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു എന്ന് ലുവൊ യാന്‍ക്വാന്‍ എന്ന കെട്ടിട നിര്‍മ്മാണ തോഴിലാളി പറയുന്നു.
ഒക്ടോബര്‍ 10 മുതല്‍ മൂന്ന് ദിവസം ഒരു ക്ലിനിക്കില്‍ തടവിലിട്ട ശേഷം ഭാര്യയെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി ഗര്‍ഭത്തിലുള്ള കുഞ്ഞിനെ കുത്തിവയ്പിലൂടെ കൊല്ലുകയായിരുന്നു എന്നും യാന്‍ക്വാന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മുപ്പത് വര്‍ഷമായി ചൈന പിന്തുടരുന്ന കുടുംബാസൂത്രണ നയമാണ് ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്നത്. യാന്‍ക്വാനും ഭാര്യയ്ക്കും ഒമ്പത് വയസ്സുള്ള ഒരു മകള്‍ ഉണ്ട് രണ്ടാമതൊരു കുട്ടിയെക്കൂടി ആഗ്രഹിച്ചതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.
ദമ്പതികള്‍ അനുഭവിച്ച ദുര്യോഗത്തെ കുറിച്ച് അല്‍ജസീറ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ മര്‍ദ്ദനമേറ്റ പാടുകളുമായി നിറവയറോടെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയില്‍ ഇരിക്കുന്ന ഭാര്യയുടെ ചിത്രങ്ങള്‍ സഹിതം യാന്‍ക്വിന്‍ ഒരു ബ്ലോഗ് തയ്യാറാക്കി.
ബ്ലോഗ് സന്ദര്‍ശിക്കുന്നവരെല്ലാം ചൈനീസ് അധികൃതരുടെ കാടത്തത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.