കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേയ്ക്ക്
ഇതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമായി. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി എല്‍.ജെ.പി സഖ്യം 21 സീറ്റുകളിലും കോണ്‍ഗ്രസ് 5 സീറ്റുകളിലും മറ്റുള്ളവര്‍ 9 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ആര്‍ജെഡിക്ക് കനത്ത തിരിച്ചടിയാണ് ബീഹാറില്‍ ഉണ്ടായിരിക്കുന്നത്. രാഘവ്പൂര്‍ മണ്ഡലത്തില്‍ റാബറി ദേവി ലീഡ് ചെയ്യുന്നുണ്ട്. ആര്‍ജെഡിയുടെ മുന്‍ കേന്ദ്രമന്ത്രി കാന്തി സിങ് പിന്നിലാണ്.
കഴിഞ്ഞ തവണ 64 സീറ്റ് നേടിയ സ്ഥാനത്ത് ആര്‍ജെഡിക്ക് ഇപ്പോള്‍ 47 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. കോണ്‍ഗ്രസിനും വലിയ പ്രതീക്ഷകള്‍ക്ക് വകയില്ല.
Comments
Story first published: Wednesday, November 24, 2010, 14:04 [IST]