നാലാഴ്ചയ്ക്ക് ശേഷം സെന്‍സെക്സ് താഴോട്ട്
മുംബൈ: ജനുവരി അഞ്ച് ബുധനാഴ്ച നാലാഴ്ചയ്ക്ക് ശേഷം വന്‍ തോതില്‍ സെന്‍സെക്സ് താണു. 197 പോയന്റാണ് താഴോട്ട് വന്നത്. നിഫ്ടി 6100 താഴെ ക്ലോസ് ചെയ്തു. ഇത് വിപണിയില്‍ മ്ലാനത പരത്തിയിട്ടുണ്ട്.
സെന്‍സെക്സ് 20,301.10 (-197.62)
നിഫ്ടി 6,079.80 (-66.55)
ബാങ്ക് പലിശ നിരക്ക് കൂട്ടാനിടയുണ്ടെന്ന വാര്‍ത്തകളാണ് വിപണിയെ ബാധിച്ചത്. പലിശനിരക്ക് ലാഭത്തെ ബാധിയ്ക്കുന്ന കമ്പനികളുടെ ഓഹരിവില താഴോട്ട് പോയി. രാവിലെ മുതല്‍ തന്നെ വിപണി താഴോട്ടായിരുന്നു. ഒരു വേള 200 പോയന്റിന് താഴെവരെ സെന്‍സെക്സ് എത്തിയിരുന്നു.
അടുത്ത ആഴ്ച മുതല്‍ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ലാഭ/നഷ്ട കണക്കുകള്‍ കമ്പനികള്‍ പ്രഖ്യാപിയ്ക്കും. ഇത് വിപണിയ്ക്ക് ജീവന് നല്‍കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായി ഇടപാടില്‍ ഏര്‍പ്പെട്ടില്ല. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകളും വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ബാങ്കിംഗ്, റിയാല്‍റ്റി, ഓട്ടോ രംഗങ്ങളിലെ ഓഹരികളാണ് ഇറക്കത്തിന് തുടക്കം കുറിച്ചത്. ഏഷ്യന്‍ - യൂറോപ്യന്‍ വിപണികളും ബുധനാഴ്ച ശക്തമായിരുന്നില്ല.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications