ഓഹരി വിപണി മൂക്ക് കുത്തി
മുംബൈ: ജനുവരി ഏഴ് വെള്ളിയാഴ്ച ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയായിരുന്നു. രാവിലെ ചാഞ്ചാടി നിന്ന ഓഹരി വിപണിയില്‍ ഉച്ചയ്ക്ക് ശേഷം ഇറക്കം ശക്തമായി. വിപണി ക്ലോസ് ചെയ്യുന്നതിന് ഒരു മണിയ്ക്കൂര്‍ മുമ്പായിരുന്നു വന്‍ ഇടിവുണ്ടായത്. സെന്‍സെക്സ് 500 പോയന്റിലേറെയാണ് ഇടിഞ്ഞത്.
സെന്‍സെക്സ് 19691.81 (-492.93)
നിഫ്ടി 5904.60 (-143.65)
ലോഹ, വാഹന കമ്പനികളുടെ ഓഹരികളായിരുന്നു തകര്‍ച്ചയില്‍ മുമ്പില്‍. ടാറ്റ മോട്ടോഴ്സ് അഞ്ച് ശതമാനത്തിലേറെ താണു. അശോക് ലൈലാണ്ട് നാലര ശതമാനത്തിലേറെ താണു.
ബിഎസ്ഇയിലെ എല്ലാ സെക്ടറല്‍ ഇന്‍ഡക്സുകളും താഴോട്ടായിരുന്നു. 1933 ഓഹരികള്‍ താഴോട്ടായിരുന്നു. 825 ഓഹരികള്‍ മാത്രമേ ചെറിയ രീതിയിലെങ്കിലും ഉയര്‍ന്നുള്ളു. സെന്‍സെക്സ് 20000 ന് താഴെ വന്നത് വിപണിയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എങ്ങനെ ഓഹരി വിപണി പ്രതികരിയ്ക്കുമെന്നതും പ്രവചനാതീതമായിരിയ്ക്കുകയാണ്.
ബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന് ഭയമാണ് പ്രധാനമായും വിപണിയെ ഉലച്ചത്. പലിശ നിരക്ക് കൂട്ടുന്നത് ചെലവ് കൂട്ടുന്ന കമ്പനികളുടെ ഓഹരികളാണ് ആദ്യം താഴോട്ടടിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൈയിലുണ്ടായിരുന്ന ഓഹരികള്‍ വെള്ളിയാഴ്ച വിറ്റഴിച്ചു. പല ധനകാര്യ സ്ഥാപനങ്ങളും കടമെടുത്ത പണം വിപണിയില്‍ നിക്ഷേപിയ്ക്കുന്നുണ്ട്. പലിശ നിരക്ക് കൂട്ടുന്നത് അവര്‍ക്ക് വന്‍ തിരിച്ചടിയാവും. അതാണ് ഈ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വില്പനയ്ക്ക് മുതിര്‍ന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications