മാറാട് ഒന്നാം കലാപം: പ്രതികള്‍ക്ക് ജീവപര്യന്തം

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുരേഷ് (55) , മാറാട് കോരന്റകത്ത് ബിവീഷ് (37), ചോയിച്ചന്റകത്ത് ബിജേഷ്(32) എന്നിവര്‍ക്കാണു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ 25,000 രൂപ പിഴയുമൊടുക്കണം.
ഈ കേസിലെ മറ്റ് അഞ്ചു പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു കോടതി വ്യാഴാഴ്ച വിട്ടയച്ചിരുന്നു. ഇതോടെ മാറാട് ഒന്നാം കലാപത്തിലെ മുഴുവന്‍ കൊലക്കേസുകളിലും വിധിയായി.
കുഞ്ഞിക്കോയ വധക്കേസിലെ ആദ്യ മൂന്നു പ്രതികളാണു ബിവിഷ്, സുരേഷ്, ബിജേഷ് എന്നിവര്‍. ഐപിസി 302 പ്രകാരം കൊലപാതകം, 143 പ്രകാരം അതിക്രമിച്ചു കടക്കല്‍, 148 പ്രകാരം കലാപമുണ്ടാക്കല്‍, 153 എ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തി.
2002 ജനുവരി മൂന്നിനാണു കേസിനാസ്പദമായ സംഭവം നടന്നത്. മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡില്‍ രാത്രി എട്ടിനു പ്രതികള്‍ കുഞ്ഞിക്കോയയെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും എട്ടു തൊണ്ടികളും ഹാജരാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications