കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനീറിന് എല്ലാം അറിയാമായിരുന്നു: കുഞ്ഞാലിക്കുട്ടി

  • By Ajith Babu
Google Oneindia Malayalam News

PK Kunjalikutty
മലപ്പുറം: ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ എംകെ മുനീറിനെതിരെയുള്ള വിമര്‍ശനങ്ങളുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നത് എം.കെ. മുനീറിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍. വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫിലെയും എല്‍ഡിഎഫിലെയും ഓരോ പാര്‍ട്ടികള്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും കൊച്ചിയാണ് ഗൂഢാലോചനയുടെ കേന്ദ്രമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മുനീറിന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിയ്ക്കാനും തയാറായി.

പാര്‍ട്ടിക്കും തനിക്കും അപകീര്‍ത്തികരമായ വാര്‍ത്ത കൊടുക്കില്ലെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് കൊടുത്ത വാക്കാണ് മുനീര്‍ തെറ്റിച്ചത്. വാര്‍ത്ത വരുന്നത് മുനീറിന് അറിയാമായിരുന്നു. വാര്‍ത്ത കൊടുക്കില്ലെന്ന് ഉറപ്പാക്കണമെന്ന് . അഹമ്മദും ഹൈദരലി ശിഹാബ് തങ്ങളും മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. നോക്കട്ടെ എന്നായിരുന്നു മറുപടി. എനിക്കെതിരായ വാര്‍ത്ത മുനീര്‍ തടയണമായിരുന്നു'' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്റെ പക്കലുള്ള തെളിവുകള്‍ പുറത്തുവന്നാല്‍ ''രാഷ്ട്രീയക്കാര്‍ മാത്രമല്ല നാറുക, ബസിനസ്സുകാരുണ്ട്, സിനിമാക്കാരുണ്ട്. തെളിവുകളെല്ലാം ഉണ്ടാക്കിയതും ഗൂഢാലോചനാകാര്യങ്ങള്‍ ഏകോപിപ്പിച്ചതും റൗഫ് ആണ്. എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യലായിരുന്നു ഉദ്ദേശ്യം''കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവാദത്തിലകപ്പെട്ട പി ശശിയെക്കുറിച്ചും ലീഗ് നേതാവ് പ്രതികരിച്ചു. ശശി എന്നെ സഹായിച്ചുഎന്നാണ് പറയുന്നത്. എന്നാല്‍ എന്നെ കുടുക്കാനായി അന്വേഷണം നീട്ടിനീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്''കുഞ്ഞാലിക്കുട്ടി ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

തനിക്ക് ലഭിച്ച തെളിവുകള്‍ എന്തുചെയ്യണമെന്ന കാര്യം ശനിയാഴ്ച യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X