ഓഹരി വിപണിയില്‍ മ്ളാനത
മുംബൈ: ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. നിഫ്ടിയും സെന്‍സെക്സും ഉയര്‍ന്നെങ്കിലും കാര്യമായ ചലനങ്ങളില്ലാതെയായിരുന്നു വിപണി നീങ്ങിയത്.
സെന്‍സെക്സ് 18,037.19 (29.04)
നിഫ്ടി 5,396.00 (0.25)
ചില രംഗങ്ങളില്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ചില ഓഹരികള്‍ മെച്ചം ഉണ്ടാക്കി. സുസ്ലോണ്‍ എനര്‍ജി, ഹീറൊ ഹോണ്ട, ഐടിസി, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികളാണ് മൂന്ന് ശതമാനത്തോളം ഉയര്‍ന്നത്. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, സിപ്ല, റാണ്‍ബാക്സി, വിപ്രൊ തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനം വരെ നഷ്ടം ഉണ്ടാക്കി.
യൂറോപ്യന്‍ വിപണി ശക്തമായിരുന്നെങ്കിലും അത് ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. കഴിഞ്ഞ ദിവസം നാസ്ഡാക്കും മുകളിലേയ്ക്കായിരുന്നു. വരും ദിവസങ്ങളില്‍ നിഫ്ടി 5370നും 5350നും ഇടയ്ക്കായിരിയ്ക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ വീണ്ടും നിഫ്ടി താഴോട്ട് പോയേയ്ക്കും.
വികസ്വര വിപണികളില്‍ നിന്ന് വിദേശ ഫണ്ടുകള്‍ കഴിഞ്ഞ ആഴ്ച പിന്‍വലിച്ച തുക 700 കോടി ഡോളറാണ്. വിദേശ ഫണ്ടുകള്‍ കാര്യമായി രംഗത്ത് ഇല്ലാത്തതാണ് വിപണി മ്ലാനമായി തുടരുന്നതെന്നാണ് വിലയിരുത്തല്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications