Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്: വെളിയം പറയും ചന്ദ്രചൂഡന്‍ പറയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ എന്തു ചോദിച്ചാലും താന്‍ മറുപടി പറയില്ലെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ .ചന്ദ്രചൂഡന്‍.

ഇടതു മുന്നണിയെ വി.എസ്. നയിക്കുമോയെന്ന ചോദ്യത്തിനു ഞാന്‍ മറുപടി പറയില്ല. വി.എസ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണു തീരുമാനിക്കേണ്ടത്. വി.എസ് മുന്നണിയെ നയിക്കുന്നതു നല്ലതാണെന്നു വെളിയത്തിനു പറയാം. എനിയ്ക്കത് പറ്റില്ല- അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിക്കു ദോഷം ചെയ്യുന്നതൊന്നും ഞാന്‍ പറയില്ല.പാര്‍ട്ടിക്കു ഗുണം ചെയ്യുന്നതേ പറയൂ. ചോദിച്ച സീറ്റ് ലഭിക്കാത്തതില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ആര്‍എസ്പിയില്‍ പിളര്‍പ്പ് ഉണ്ടായപ്പോഴാണു സീറ്റ് നഷ്ടപ്പെട്ടുതുടങ്ങിയത്. അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പോയവരെല്ലാം തിരികെ വന്നുവെന്നു സംസ്ഥാന സെക്രട്ടറി പറഞ്ഞു. പക്ഷേ അതു മറ്റുള്ളവര്‍ക്കു കൂടി തോന്നേണ്ടേ. തങ്ങളുടെ പാര്‍ട്ടിയിലെ അടി അത്ര എളുപ്പം തീരില്ല. അതു തുടരും- അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മ സിപിഎമ്മില്‍ വന്നാല്‍ ഗുണം ഉണ്ടാകുമോയെന്നു വന്നാലേ പറയാനാവൂ. കാലഹരണപ്പെട്ടെന്നു താന്‍ പറയുന്നില്ല. പക്ഷേ ഓരോന്നിനും അതിന്റേതായ കാലമുണ്ട്. ഇപ്പോള്‍ അവര്‍ ചെയ്യുന്ന പ്രവൃത്തി അങ്ങനെയാണോ. പ്രായം തിരഞ്ഞെടുപ്പില്‍ മാത്രമല്ല മനുഷ്യജീവിതത്തിലും ഘടകമാണ്. നല്ല സമയത്ത് അവസാനിപ്പിക്കുന്നതാണു മാന്യമായ രാഷ്ട്രീയം. വൈകാതെ ഞനും രാഷ്ട്രീയം അവസാനിപ്പിക്കും.

തങ്ങള്‍ യുവത്വത്തിനു മുന്‍തൂക്കം നല്‍കാന്‍ തയാറാണ്. പുതിയ ചെറുപ്പക്കാര്‍ക്കു വലിയ പാര്‍ട്ടിയില്‍ ചേരാനാണു താല്‍പര്യം. മോഹഭംഗം ഉള്ളവരാണു തങ്ങളുടെ പാര്‍ട്ടിയിലേക്കു വരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതു തരംതാഴ്ന്ന നേതൃത്വമാണ്. പാമൊലിന്‍ കേസ് മൂലം ഉമ്മന്‍ ചാണ്ടിക്കു മല്‍സരിക്കാനാകാതെവന്നാല്‍ പകരക്കാരനാകാനാണു രമേശ് ചെന്നിത്തല മല്‍സരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+