വി.എസും ബന്ധുവിന് ഭൂമി നല്‍കിയോ?
തിരുവനന്തപുരം: വിഎസിന്റെ ബന്ധുവിന് ഭൂമി സൗജന്യമായി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന മേയ് 18 വരെ ഭൂമി നല്‍കാനുള്ള മന്ത്രിസഭായോഗ തീരുമാനം നടപ്പാക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
വി.എസ്. മുഖ്യമന്ത്രിയായശേഷമാണ് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ ബന്ധുവായ വിമുക്തഭടന്
കാസര്‍കോട്ട് 2.33 ഏക്കര്‍ സ്ഥലം പതിച്ചുനല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അനുവദിച്ചത്. എന്നാല്‍ ഭൂമി സ്വന്തമാക്കാന്‍ ഈ സ്ഥലത്തു നില്ക്കുന്ന മരങ്ങളുടെ വിലയായി മൂന്നു ലക്ഷത്തോളം രൂപ അടയ്ക്കണമെന്നായിരുന്നു നിര്‍ദേദശം. തുക കൂടുതലാണെന്നു പറഞ്ഞ് വിമുക്ത ഭടന് പണം അടച്ചില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന് വീണ്ടും സ്ഥലം അനുവദിയ്ക്കുകയായിരുന്നു.
1977 ലാണ് ആലപ്പുഴ സ്വദേശിയായ ഇദ്ദേഹത്തിന് കാസര്‍കോട്ട് ആദ്യം സ്ഥലം അനുവദിക്കുന്നത്. എന്നാല്‍ ഈ ഭൂമിയില്‍ ചിലര്‍ അവകാശം ഉന്നയിച്ചതിനെത്തുടര്‍ന്ന് പതിച്ചുനല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് വിഎസ് മുഖ്യമന്ത്രിയായ ശേഷം വീണ്ടും സ്ഥലം അനുവദിച്ചത്.
ഭൂമി നല്കിയ സംഭവം വിവാദമായതിനാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാരായിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷമേ ഇക്കാര്യത്തില്‍ ഇനി എന്തെങ്കിലും തുടര്‍ നടപടി ഉണ്ടാകൂവെന്നാണ് കരുതുന്നത്.
ഇതിനിടെ അവസാന മന്ത്രിസഭായോഗമാണെങ്കിലും ബുധനാഴ്ചത്തെ യോഗത്തില്‍ ഈ ഭൂദാനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഭൂസംരക്ഷകനായി രംഗത്തുവന്ന വിഎസ് തന്നെ ഇത്തരം ഭൂദാനം നടത്തുന്നത് വിചിത്രമായാണ് ജനങ്ങള്‍ കാണുന്നത്. ഇത് വി എസിന്റെ താര പരിവേഷത്തെ കാര്യമായി ബാധിയ്ക്കും.
വിമുക്ത ഭടന്മാര്ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്കുന്ന സംവിധാനം സംസ്ഥാനത്ത് നേരത്ത ഉണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ ഇല്ല. ഇതിനാല്‍ സ്ഥലം നല്കാനാവില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ഇതിനെ മറികടന്നായിരുന്നു പുതിയ തീരുമാനമെന്ന് കരുതുന്നു. പുറത്തുനിന്നുള്ള അജണ്ടയായി പരിഗണിച്ച് ഈ വിഷയം മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്ന് അനുമതി നല്‍കുകയായിരുന്നു.
സ്ഥലം നല്കാന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വലിയ സമ്മര്‍ദം ഉണ്ടായതായാണ് റവന്യൂവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. റവന്യൂവകുപ്പിന് പ്രത്യേക താത്പര്യമില്ലാതിരുന്നിട്ടും ഫയല്‍ അജണ്ടയ്ക്കു പുറത്തുനിന്നുള്ള വിഷയമായി മന്ത്രിസഭായോഗത്തില്‍ വയേ്ക്കണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്ദഫലമായാണെന്നാണ് അവരുടെ നിലപാട്.
ഈ വാര്‍ത്തയ്ക്ക് പിന്നിലാരാണെന്നാണ് ഇപ്പോള്‍ വി എസ് പക്ഷം ചികഞ്ഞുകൊണ്ടിരിയ്ക്കന്നത്. എന്നാല്‍ വഴിവിട്ട നടപടിയ്ക്ക് കൂട്ടുനിന്നവരെ പറ്റി നേതാവിനും ഉപദേശകര്‍ക്കും പരാതി ഒന്നുമില്ലെന്ന് വേണം കരുതാന്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications