Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കാരും പെണ്‍വാണിഭക്കാരും വേണ്ട -വിഎസ്

VS
തിരുവനന്തപുരം: അഴിമതിക്കാരെയും, പെണ്‍വാണിഭക്കാരെയും പോലെയുള്ള കളങ്കിതരെ അടുത്ത മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് വി.എസ്.അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതിനാണ് താന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി എല്‍.ഡി.എഫ് തുടരുമെന്ന് സര്‍ക്കാരിന്റെ രാജി അറിയിച്ചുകൊണ്ട് ക്ലിഫ് ഹൗസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വി.എസ് അറിയിച്ചു.

അഴിമതിക്കാരെയും, പെണ്‍വാണിഭക്കാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് ഒരു മുന്നറിയിപ്പാണ് മാദ്ധ്യമ പ്രവര്‍ത്തകരോട് വി.എസ് പറഞ്ഞു. ഐസ്‌ക്രീം കേസില്‍ ആരോപണ വിലധേയനായ കുഞ്ഞലിക്കുട്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തതില്‍ ധാര്‍മ്മികതയുണ്ടോയെന്ന ചോദ്യത്തിന് അതിനുള്ള മറുപടി താന്‍ നേരത്തെ വ്യക്തമാക്കി കഴിഞ്ഞുവെന്ന് അറിയിച്ചു.

രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയ സഹകരണത്തിന് ഗവര്‍ണറോട് നന്ദി പറഞ്ഞതായും വി.എസ് അറിയിച്ചു. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പിന്നെ ഭരണത്തില്‍ തുടരുന്നത് ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. അതിനാല്‍ ഭരണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി.എസ് വിശദീകരിച്ചു.

പാര്‍ട്ടി പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് ആകുമോയെന്ന ചോദ്യത്തിന് അത് സ്വാഭാവികമല്ലേ, അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയുണ്ടോയെന്ന മറുചോദ്യമായിരുന്നു വി.എസിന്റെ മറുപടി. ചില ജില്ലകളില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കാലഘട്ടത്തിന്റെ ഗൗരവം വേണ്ടത്ര മനസ്സിലാക്കാന്‍ കഴിഞ്ഞില്ല അതാണ് പരാജയത്തിന് കാരണം. സംഘടനാ ദൗര്‍ബല്യം ഉണ്ടായോയെന്ന് പരിശോധിച്ച് വിലയിരുത്തും. തൃത്താലയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കും, ആവശ്യമെങ്കില്‍ നടപടിയും സ്വീകരിക്കും.

ജനകീയ പ്രശ്‌നങ്ങളില്‍ തുടര്‍ന്നും ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും വി.എസ് പറഞ്ഞു. തന്നെ പി.ബിയില്‍ തിരികെ എടുക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+