ലിബിയയില്‍ ഗദ്ദാഫി കൂട്ടമാനഭംഗത്തിന് ഉത്തരവിട്ടു

ഗദ്ദാഫിയുടെ ഉത്തരവിനെ തുടര്‍ന്നു നൂറോളം സ്ത്രീകള്‍ ലിബിയയില്‍ മാനഭംഗത്തിന് ഇരകളായതായും രാജ്യാന്തര കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം പുതിയ വെളിപ്പെടുത്തലിനോട് ലിബിയന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇത്തരത്തിലൊരു ഉത്തരവ് ഗദ്ദാഫി പുറപ്പെടുവിച്ചുവെന്നതിന് തെളിവ് ലഭിച്ചതായി രാജ്യാന്തര കോടതി പ്രോസിക്യൂട്ടര്‍ ലൂയിസ് മോറേനോ ഒക്കാമ്പോ അറിയിച്ചു. ഗദ്ദാഫിയുടേത് തന്നെയായിരുന്നുവത്രേ ഈ ആശയം. ഇതിനായി സൈനികര്‍ക്ക് ഗദ്ദാഫിയുടെ നിര്‍ദ്ദേശപ്രകാരം വയാഗ്ര വിതരണം ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ലിബിയിയലെ അതിക്രമങ്ങളില്‍ കൊലപാതങ്ങള്‍, മാനുഷികതയ്ക്കെതിരായ അക്രമം എന്നീ രണ്ടുതരം കുറ്റങ്ങളാണ് ഗദ്ദാഫിക്കെതിരെ രാജ്യാന്തര കോടതി ആരോപിക്കുന്നത്. ലിബിയയിലെ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ സുരക്ഷാ സമിതി ഫെബ്രുവരിയിലാണ് രാജ്യാന്തര ക്രിമിനല്‍ കോടതിയെ ചുമതലപ്പെടുത്തിയത്.
ഗദ്ദാഫിക്കും ലിബിയന്‍ രഹസ്യാന്വേഷണ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications