Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്ക് വീണ്ടും കയ്യടി; സിംഗൂര്‍ ബില്‍ പാസാക്കി

Mamata Banerjee
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേട്ടങ്ങളില്‍ ഒന്നുകൂടി. പ്രതിപക്ഷ ബഹളത്തിനും ഇറങ്ങിപ്പോക്കിനും ഇടയില്‍ സിംഗൂ്ര്‍ ഭൂമി ബില്‍ ബംഗാള്‍ നിയമസഭ പാസാക്കി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സുപ്രധാന വാഗ്ദാനങ്ങളില്‍ മറ്റൊന്നുകൂടി മമത പാലിച്ചു.

എല്‍ഡിഎഫ് ഭരണകാലത്താണ് സിംഗൂരില്‍ ടാറ്റാ കാര്‍ ഫാക്ടറിക്കായി 997. 1 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തത്. ഇതില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കാനുള്ള നിയമം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

ബാക്കി ഭൂമി സാമൂഹിക സാമ്പത്തിക വികസനത്തിനും മറ്റ് വ്യവസായ അനുബന്ധ പദ്ധതികള്‍ക്കും ഉപയോഗിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.

വ്യവസായ വാണിജ്യമന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉന്നയിച്ച ക്രമപ്രശ്‌നത്തിന് സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. തുടര്‍ന്ന് ശബ്ദവോട്ടോടെ ബില്ല് പാസാക്കുകയായിരുന്നു.

ബില്ലിന്റെ രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വാക്കേറ്റം നടന്നു. ബില്ലു സംബന്ധിച്ച് താന്‍ ഉന്നയിച്ച നിയമപ്രശ്‌നങ്ങള്‍ക്ക് മമതയുടെ പ്രസംഗത്തില്‍ മറുപടിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.

1894ലെ തമിഴ്‌നാട് ഭൂനിയമം ഭേദഗതികളോടെ പാസാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. ഇപ്പോള്‍ കൊണ്ടുവന്ന ബില്ല് കേന്ദ്ര നിയമങ്ങള്‍ക്ക് എതിരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ജനങ്ങള്‍ക്കെതിരായ അനീതി തിരുത്തുകയാണ് ബില്ലിലൂടെ ചെയ്യുന്നതെന്നായിരുന്നു മമതയുടെ മറുപടി. നിയമസഭ പാസ്സാക്കിയ ബില്ല് പഠിക്കുകയാണെന്ന് ടാറ്റാ മോട്ടോഴ്‌സ് വക്താവ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+