കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ സഹോദരിയാക്കിയ യുവാവിനെതിരെ പീഡനക്കേസ്

  • By Lakshmi
Google Oneindia Malayalam News

മീററ്റ്: താലികെട്ടിയ യുവതി മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്നറിഞ്ഞ് അവളെ സ്വന്തം സഹോദരിയാക്കിമാറ്റിയ നിതീഷ് എന്ന മീററ്റ്് യുവാവിന് വീണ്ടും തിരിച്ചടി. ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നറിഞ്ഞ നിതേഷ് ആദ്യരാത്രിതന്നെ അവരെ സഹോദരിയായി കാണാനും കാമുകനുമായി ഒന്നിപ്പിക്കാനും തയ്യാറാവുകയായിരുന്നു.

എന്നാല്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്നകാരണത്താല്‍ യുവതിയെ സ്വീകരിക്കാന്‍ കാമുകന്‍ തയ്യാറായില്ല. എന്നാല്‍പ്പിന്നെ നിതേഷിനൊപ്പം തന്നെ ജീവിക്കൂ എന്ന പൊലീസിന്റെയും വീട്ടുകാരുടെയും ഉപദേശം ചെവിക്കൊള്ളാന്‍ യുവതി തയ്യാറായതുമില്ല. നിതേഷാണെങ്കില്‍ തന്റെ കയ്യില്‍ രാഖി കെട്ടിയ ആരതിയെ വീണ്ടും ഭാര്യയാക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല.

ഇതിനിടെയാണ് സംഭവം പുതിയ വഴിത്തിരിവിലെത്തിയത്. കാമുകന്‍ വേണ്ടെന്ന് വച്ചതോടെ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോയ യുവതി ഇപ്പോള്‍ നിതീഷിനെതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്‍കിയിരിക്കുകയാണ്.

നിതീഷിന്റെ വീട്ടില്‍ നിന്നും ചൊവ്വാഴ്ച മാതാപിതാക്കളുടെ അടുത്തേയ്ക്ക് മടങ്ങിയ ആരതി വ്യാഴാഴ്ചയാണ് നിതീഷനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിതേഷിനും അയാളുടെ അച്ഛനും അമ്മയ്ക്കുമെതിരെയാണ് ആരതിയുടെ പരാതി. ഇക്കാര്യം അറിഞ്ഞതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ നിതേഷും കുടുംബവും നിയമോപദേശം തേടിയിരിക്കുകയാണ്.

നേരത്തേ ആരതിയുടെ ചേച്ചിയെയാരുന്നു നിതേഷിനായി ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആ യുവതി ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ഒളിച്ചോടി. പിന്നീടാണ് ആരതിയുടെ കുടുംബം നിതേഷിന് ആരതിയെ വിവാഹം ചെയ്യാമെന്ന നിര്‍്‌ദ്ദേശം മുന്നോട്ടുവച്ചത്. ഇതുപ്രകാരം വിവാഹം നടക്കുകയും ചെയ്തു. എന്നാല്‍ ആദ്യരാത്രിയില്‍ത്തന്നെ ആരതി തന്റെ പ്രണയകഥ നിതീഷിനോട് പറയുകയായിരുന്നു.

English summary
In the latest twist in the story on Thursday, the bride-turned-sister Aarti turned upon her husband-turned-brother Nitesh Tyagi and his family, accusing them of dowry related harassment, and filed a complaint with the police against them,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X