കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയെ ഉലച്ചുകളഞ്ഞ 26/11

  • By Lakshmi
Google Oneindia Malayalam News

Mumbai Blast- 2008
പിന്നീടുണ്ടായ ആക്രണം മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളയുന്നതായിരുന്നു. 2008 നവംബര്‍ 26നുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിദേശികളുമുള്‍പ്പെടെ 166 പേരാണ് മരിച്ചത്. രണ്ടര ദിവസത്തോളം അക്രമികള്‍ ജനങ്ങളെയും ഉദ്യോഗസ്ഥരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു.

പാകിസ്താനില്‍ നിന്ന് കടല്‍മാര്‍ഗം വന്ന സംഘം നഗരത്തിലെ പതിനൊന്നു കേന്ദ്രങ്ങളിലായി ആക്രണം നടത്തുകയായിരുന്നു. സിഎസ്ടി സ്‌റ്റേഷന്‍, ഒബ്‌റോയ് ഹോട്ടല്‍, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൌസ്, കാമ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രധാനമായും ഭീകരര്‍ ആക്രമണം നടത്തിയത്.

മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ വിജയ് സലാസ്‌കര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ അശോക് കാംതെ എന്നിവരെല്ലാം ഈ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.

താജ് ഹോട്ടലില്‍ ഭീകരരെ നേരിട്ട എല്‍എസ്ജി കമാന്‍ഡോ സംഘത്തെ നയിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്നാണ് കമാന്‍ഡോകള്‍ ഭീകരസംഘത്തിലുണ്ടായിരുന്ന അജ്മല്‍ കസബിനെ പിടികൂടിയത്. കസബ് ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലിലാണ്.

മുന്‍പേജില്‍

മഹാനഗരത്തെ നടുക്കിയ ആക്രമണങ്ങള്‍മഹാനഗരത്തെ നടുക്കിയ ആക്രമണങ്ങള്‍

English summary
Big terrorist attacks started in Mumbai by 1993 in which 250 civilians were killed in 13 well-coordinated explosions directed against economic targets by a group of Muslims extremists trained and armed by Pakistan’s Inter-Services Intelligence (ISI), with the assistance of Dawood Ibrahim – an Indian mafia leader presently living in Pakistan. The perpetrators,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X