കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മകനെതിരെ സന്തോഷ് മാധവന്‍

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാരോപിച്ച് ജയിലില്‍ കഴിയുന്ന വിവാദ സ്വാമി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചു.

കോട്ടയം ജില്ലയില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് 70 ലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയതെന്ന് സന്തോഷ് മാധവന്‍ ഉമ്മന്‍ ചാണ്ടിയ്ക്കയച്ച കത്തില്‍ ആരോപിയ്ക്കുന്നു.

ഭൂമി നികത്തിവിറ്റാല്‍ ഏഴരക്കോടി രൂപ മതിപ്പുവില കിട്ടുമെന്നതിനാല്‍ അതിന്റെ 10 ശതമാനമാണ് അരുണ്‍കുമാര്‍ കമ്മിഷന്‍ വാങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2009ലാണ് പണം കൈമാറിയെങ്കിലും കാര്യം നടന്നില്ല. പണം തിരിച്ചുചോദിച്ചെങ്കിലും കിട്ടിയില്ല. ഭരണം മാറിയതോടെ 70 ലക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണു പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചതെന്നും സന്തോഷ് മാധവന്‍ പറയുന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തയാറാക്കിയ പരാതി കഴിഞ്ഞ ദിവസമാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദനെ കരിവാരിത്തേയ്ക്കുകയെന്ന ഉദ്ദേശത്തോടെ ചില യുഡിഎഫ് നേതാക്കള്‍ സന്തോഷ് മാധവനെ കരുവാക്കുകയണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X