കരാട്ടെ സംഘത്തിന് ചൈന കടലാസ് വിസ നല്കി
ഇറ്റാനഗര്‍: ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചൈന വീണ്ടും കടലാസ് വിസ നല്കി. അരുണാചല്‍ പ്രദേശില്‍ നിന്നും ചൈനയിലേയ്ക്ക് പോകുന്ന കരാട്ടെ സംഘത്തിനാണ് ദില്ലിയിലെ ചൈനീസ് എംബസി പ്രത്യേക കടലാസ് വിസ പിന് ചെയ്ത് നല്‍കിയത്.
ഇതിനെ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വിഷയം ഉന്നതതലത്തില്‍ അവതരിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
കടലാസ് വിസയുമായി ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രയ്ക്കായി എത്തിയ സംഘത്തെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചു. ഇന്ത്യന്‍ ഇമിഗ്രേഷന്‍ അധികൃതരുമായുള്ള ചര്‍ച്ചയ്ക്കുശേഷം സംഘത്തിന് സാധാരണ വിസ നല്‍കാമെന്ന് എംബസി സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് വാക്ക് മാറ്റി.
ചൈനയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടെങ്കിലും അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ജാര്‍ബോം ഗാംലിന് പറഞ്ഞു. ഈ സാഹചര്യത്തില്‍ വിസാകാര്യത്തില് ചൈന വിവേചനം കാണിക്കുന്നതിന് ന്യായീകരണമില്ല-അദ്ദേഹം പറഞ്ഞു.
കടലാസു വിസ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള അതൃപ്തി ഇന്ത്യ പലവട്ടം ചൈനീസ് അധികൃതരെ അറിയിച്ചിരുന്നു.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications