വിഎസ് പോയത് കല്യാണത്തിനല്ലല്ലോ: ലോറന്‍സ്
കൊച്ചി: വി.എസ് അച്യുതാനന്ദന് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോയതു കല്യാണത്തിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാനല്ലെന്നു സിപിഎം നേതാവ് എം.എം. ലോറന്‍സ്.
അദ്ദേഹത്തോട് അവിടെ പോകരുതെന്നു പാര്‍ട്ടി പറഞ്ഞിരുന്നു. ഇത് വി.എസ് അനുസരിക്കണമായിരുന്നു. അദ്ദേഹം അച്ചടക്കലംഘനം നടത്തിയിട്ടുണ്ടോയെന്നു പാര്‍ട്ടി പരിശോധിക്കണം.
മനുഷ്യത്വപരമായ കാരണങ്ങളൊന്നും കുഞ്ഞനന്തന്‍നായരെ കാണാന്‍ പോയതില്‍ ഇല്ല. വിവാഹമോ മരണമോ ഒന്നും അവിടെ ഉണ്ടായിട്ടില്ല. കുഞ്ഞനന്തന്‍നായര്‍ രോഗിയായി കിടക്കുകയുമല്ല. അവിടെ പോയത് രാഷ്ടീയ ലക്ഷ്യം വെച്ചുതന്നെയാണ്.
അത് പിന്നീട് കുഞ്ഞനന്തന് നായര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ രാഷ്ട്രീയ പ്രസ്താനം വരുമെന്നാണ് ബര്‍ലിന്‍ പ്രഖ്യാപിച്ചത്. ഒരു കല്യാണത്തിനു പോയശേഷം ആരും അത്തരം പ്രഖ്യാപനം നടത്താറില്ലല്ലോ- ലോറന്‍സ് ചോദിച്ചു.
കറുത്തതെല്ലാം കാക്കയാണെന്ന തരത്തില്‍ വി.എസിനെപ്പോലൊരാള്‍ പറയാന്‍ പാടില്ല. വ്യക്തമായ നിലപാടെടുത്തു സിപിഎമ്മിനെതിരേ പോരാടുന്നയാളാണു ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍'.
കുഞ്ഞനന്തനെ കാണാന്‍ പോയത് മനുഷ്യത്വപരമായ കാര്യമാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നുമുള്ള വിഎസിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ലോറന്‍സ് വീണ്ടും വിഎസിനെതിരെ പരസ്യമായി രംഗത്തെത്തിയത്. നേരത്തേ വിഎസ് ബര്‍ലിനെ കാണാന്‍ പോയത് ലോറന്‍സ് വിമര്‍ശിച്ചിരുന്നു.
-
കൊച്ചിയില്‍ ഇന്ന് വാഹനങ്ങള്‍ ഈ റോഡുകളിലൂടെ പോകരുതേ: നിയന്ത്രണങ്ങള്‍ ഇങ്ങനെ: പരീക്ഷ എഴുതുന്നവര്‍ അറിയാന്‍ -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു












Click it and Unblock the Notifications