കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജനാര്‍ദ്ദന റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി
കര്‍ണാടകയിലെയും ആന്ധ്രയിലെയും അനധികൃത ഖനനത്തെ കുറിച്ച് ഇരുവര്‍ക്കും അറിയാമെന്നതിനാല്‍ രണ്ടു പേരെയും കസ്റ്റഡിയില്‍ വേണമെന്ന സിബിഐ അഭിഭാഷകന്റെ വാദം ജഡ്ജ് ബി നാഗമാരുതി ശര്‍മ അംഗീകരിക്കുകയായിരുന്നു.
സെപ്തംബര്‍ അഞ്ചിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. അനുമതി കൂടാതെ ആന്ധ്രപ്രദേശ് അതിര്‍ത്തികളില്‍ നടത്തിയ ഖനനമാണ് റെഡ്ഡിയെ വെട്ടിലാക്കിയത്. എന്നാല്‍ കര്‍ണാടകയും ആന്ധ്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണിതെന്നും ഇവിടെ ഖനനം നടത്തുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ അനുമതിയുണ്ടെന്ന നിലപാടാണ് റെഡ്ഡിയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
English summary
A special CBI court here today rejected the bail petitions of former Karnataka minister and mining baron Janardhan Reddy and his brother-in-law B Srinivas Reddy in the illegal mining case.
The court sent the two in CBI custody till September 19.
Story first published: Tuesday, September 13, 2011, 13:15 [IST]