കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു: പിള്ള

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷപ്പെട്ട് തടവില്‍ കഴിയുന്ന ബാലകൃഷ്ണ പിള്ള താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി മൊഴി നല്‍കി. ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കുമാരന് നല്‍കിയ മൊഴിയിലാണ് പിള്ള കുറ്റസമ്മതം നടത്തിയത്.

മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു എന്നത് സത്യമാണ്. എന്നാല്‍ അതിനുമുമ്പ് ജയിലിലോ ആശുപത്രിയിലോ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. സഹായികളാണ് ഫോണ്‍ കൈകാര്യം ചെയ്തത് -പിള്ളയുടെ മൊഴിയില്‍ പറയുന്നു.

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളിയെക്കുറിച്ച് ചൊവ്വാഴ്ച തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് പിള്ളയുടെ മൊഴി രേഖപ്പെടുത്തിയത്.

ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ പി എ വര്‍ഗീസ് ജയില്‍ എ ഡി ജി പിക്ക് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഫോണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു, വാളകം സംഭവത്തെക്കുറിച്ചാണ് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് ഫോണ്‍ കോളുകളെക്കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

ബാലകൃഷ്ണപിള്ള മാധ്യമ പ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിച്ചു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജയില്‍ എ ഡി ജി പിയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പി എ വര്‍ഗീസിനായിരുന്നു ആദ്യം അന്വേഷണ ചുമതല.

എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ ആശ്രിതനാണ് പി എ വര്‍ഗീസ് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. വര്‍ഗീസ് കേസ് അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. ഇതിനേതുടര്‍ന്ന് പി എ വര്‍ഗീസ് അന്വേഷണത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ കുമാരന്‍ അന്വേഷണം ഏറ്റെടുത്തത്.

English summary
The convicted former minister and Kerala Congress (B) leader, Mr R. Balakrishna Pillai, has admitted that he had talked to a television journalist over phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X