കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്‍ വന്നത് ദുര്‍മന്ത്രവാദം നടത്താനെന്ന്

  • By Lakshmi
Google Oneindia Malayalam News

krishna Kumar
തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കടയ്ക്കലിലെ പണമിടപാടുകാരന്റെ സംഘത്തിലേയ്ക്ക നീളുന്നു. പലിശയ്ക്കു പണം കൊടുക്കുന്ന കടയ്ക്കല്‍ സ്വദേശിക്കും ഇയാളുടെ ഭാര്യക്കും മകനും സംഭവവുമായി ബന്ധമുണ്ടെന്നാണു സൂചന.

ഇവരെ അധ്യാപകനുമായി ബന്ധപ്പെടുത്തിയതില്‍ ജ്യോത്സ്യന്‍ ശ്രീകുമാറിന്റെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ ദുര്‍മന്ത്രവാദം നടത്താനുള്ള പണം ഈ സംഘത്തിലെ ഒരാളുടെ ഭാര്യയില്‍നിന്ന് വാങ്ങിക്കൊടുക്കാമെന്നു ജ്യോത്സ്യന്‍ ഏറ്റിരുന്നതായി പോലീസ് സംശയിക്കുന്നു.

മന്ത്രവാദം നടത്താന്‍ ജ്യോത്സ്യന്‍ 15,000 രൂപ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള പണമില്ലെന്നു പറഞ്ഞാണു സംഭവദിവസം കൃഷ്ണകുമാര്‍ ജ്യോത്സ്യന്റെ വീട്ടില്‍നിന്ന് ഇറങ്ങിയത്.

പോലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ജ്യോത്സ്യന്‍ മറച്ചുവെയ്ക്കുകയായിരുന്നു. പ്രശ്‌നം വഷളാകുമെന്നറിഞ്ഞു പിന്നീടു തുറന്നുപറയുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഷാനവാസ് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരില്‍നിന്നു തെളിവെടുപ്പു നടത്തി.

അഞ്ചുദിവസത്തിനുള്ളില്‍ കൃഷ്ണകുമാറിന്റെ ആരോഗ്യനിലയില്‍ തൃപ്തികരമായ മാറ്റമുണ്ടാകുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണം നടന്ന് ഏഴുദിവസം കഴിഞ്ഞിട്ടും അധ്യാപകന്റെ മൊഴിയിലെ അവ്യക്തതയാണ് അന്വേഷണത്തിനു തടസം.

അധ്യാപകന്റെ മലദ്വാരത്തിലേറ്റ മുറിവ് കമ്പിപ്പാര ഉപയോഗിച്ചുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ പോലീസിനു മൊഴി നല്‍കി.

English summary
Astrolover gave a statement to police over Valakam attack that teacher Krishna Kumar is planned to do black magic against former minister Balakrishna Pillai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X