കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ രക്ഷിക്കാന്‍ വേശ്യാലയത്തില്‍

  • By Lakshmi
Google Oneindia Malayalam News

Women Harassment
പിന്നീട് ബോധം വീണപ്പോഴാണ് ഒരു ബസ്സില്‍ അപരിചിതിനൊപ്പം താന്‍ യാത്രചെയ്യുന്നുവെന്നകാര്യം യുവതി മനസ്സിലാക്കിയത്. കാര്യമന്വേഷിച്ച യുവതിയോട് ഇയാള്‍ തങ്ങള്‍ മുംബൈയിലെത്താറായെന്നും ബഹളംവച്ചാല്‍ കൊന്നുകളയുമെന്നും പറഞ്ഞു. മുംബൈയില്‍ ഗ്രാന്റ് റോഡിലുള്ള ഒരു മുറിയിലേക്കാണ് അയാള്‍ യുവതിയെ കൊണ്ടുപോയത്. അവിടെ അവരെ അഞ്ചുദിവസം അടച്ചിട്ടു.

ഇതിനിടെ കച്ചവടം ഉറപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ യുവതിയെ ഖേത്‌വാടി ഏരിയയിലെ ജമുനാമാന്‍ഷനിലേക്കു കൊണ്ടുപോയി അവിടെയുള്ള ഒരു വേശ്യാലയമുടമയ്ക്ക് നല്‍കുകയായിരുന്നു.

വേശ്യാലയത്തിലെ ആദ്യദിനത്തില്‍ തന്നെ സമീപിച്ച ഇടപാടുകാരനോട് മറ്റൊന്നുമാലോചിക്കാതെ തന്റെ കഥ പറഞ്ഞ് രക്ഷിക്കണമെന്ന് യുവതി അപേക്ഷിക്കുകയായിരുന്നു. ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും അങ്ങനെ അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു.

ഭര്‍ത്താവ് വൈകാതെതന്നെ മുംബൈയില്‍ എത്തുകയും ഇടപാടുകാരനായി ചമഞ്ഞ് വേശ്യാലയത്തിലെത്തി ഭാര്യയെ കണ്ട് വിവരങ്ങള്‍ അറിയുകയും ചെയ്തു.

പിന്നീട് പുറത്തെത്തി പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ഒക്‌ടോബര്‍ 23ന് പൊലീസ് ഒരുക്കിയ കെണിയില്‍ വേശ്യാലയം ഉടമ വീഴുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മുന്ന് പെണ്‍കുട്ടികളെയും പൊലീസ് രക്ഷിച്ചു. വേശ്യാലയ നടത്തിപ്പുകാരി സുനിത പൂജാരിയെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇതിനിടെ കഥാനായികയും ഭര്‍ത്താവും തിരികെ ബാംഗ്ലൂരിലേയ്ക്ക് പോരുകയും ചെയ്തു.

ആദ്യപേജില്‍

വേശ്യാലയത്തില്‍ ഇടപാടുകാരന്‍ രക്ഷകനായി വേശ്യാലയത്തില്‍ ഇടപാടുകാരന്‍ രക്ഷകനായി

English summary
For the three girls at a brothel in the city, the husband of their housemate turned out to be the knight in shining armour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X