മകന്റെ കാര്യം മകന് നോക്കിക്കൊള്ളും: വിഎസ്

ഐഎച്ച്ആര്‍ഡി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് മകന് വി.എ. അരുണ്‍ കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിഎസ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അന്തരിച്ച സാഹിത്യകാരന് കാക്കനാടന്റെ വസതിയിലെത്തിയപ്പോഴാണ് വിഎസ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്ത്. കഴിഞ്ഞ ദിവസം മകനെതിരെയുള്ള ആരോപണങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വിഎസ് നിര്‍ദ്ദേശിച്ചിരുന്നു.
അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നു സസ്പെന്‍ഡ് ചെയ്ത് ഉന്നതതല വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനിച്ചത് ബുധനാഴ്ചയാണ്. അരുണിനെതിരായ വിവിധ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘത്തിനു തന്നെ രൂപം കൊടുക്കാനാണ് തീരുമാനം.
സസ്പെന്ഷന് പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കും. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുബ്രഹ്മണ്യത്തിനെയും സസ്പെന്‍ഡ് ചെയ്യും. ഡോക്ടര്‍ സുബ്രഹ്മണ്യവും അരുണ്‍കുമാറും ഐഎച്ച്ആര്‍ഡിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയതായി അക്കൌണ്ടന്റ് ജനറലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസ സെക്രട്ടറിക്ക് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ ചുമതല നല്‍കിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications