Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ ബഹിരാകാശ പേടകം നിശ്ചലം, ഭൂമിക്ക് വിഷഭീഷണി

Russia
മോസ്‌കോ: ചൊവ്വ പര്യവേഷണത്തിനായി റഷ്യ അയച്ച ആളില്ലാത്ത വാഹനം ഭൂമിയ്ക്ക് വന്‍ഭീഷണിയാവുമെന്ന് സംശയം. ബുധനാഴ്ച സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഭ്രമണപഥത്തില്‍ നിശ്ചലമായി നില്‍ക്കുന്ന പേടകം ഏത് നിമിഷം വേണമെങ്കിലും താഴേക്കു പതിക്കാം. കുടുങ്ങി കിടക്കുന്ന വാഹനത്തെ മൂന്നു ദിവസത്തിനുള്ളില്‍ ശരിയാക്കിയില്ലെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ നിന്നു മണ്ണുമായി മടങ്ങുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്.

1700 ലക്ഷം ഡോളര്‍ ചെലവാക്കി നിര്‍മിച്ച ഫോബോസ് ഗ്രൗണ്ട് ക്രാഫ്റ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുകയാണെങ്കില്‍ അത് നേരത്തെ താഴേക്ക് വീണ നാസയുടെയും ജര്‍മനിയുടെയും ഉപഗ്രഹം പോലെയായിരിക്കില്ലെന്ന് ഉറപ്പാണ്. കാരണം സ്‌പേസ് ക്രാഫ്റ്റിലെ ഇന്ധനം അത്യന്തം വിഷമുള്ളതാണ്. അവശിഷ്ടങ്ങള്‍ പതിക്കുന്നതിനേക്കാള്‍ അപകടം ഇന്ധനം ഭൂമിയില്‍ വീഴുന്നതാണ്.

ചൊവ്വാഴ്ച സെനിത് 2 ബൂസ്റ്റര്‍ റോക്കറ്റിന്റെ സഹായത്തോടെയാണ് റഷ്യ വാഹനം വിജയകരമായി വിക്ഷേപിച്ചത്. ചൊവ്വയിലേക്കുള്ള പര്യവേഷണത്തിനായി സ്വയം പ്രവര്‍ത്തിക്കേണ്ട വാഹനം ഓഫായി കിടക്കുകയാണ്. താഴേക്കു വീഴുകയാണെങ്കില്‍ ഭൂമിയില്‍ വന്നു പതിക്കുന്ന മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും അപകടകാരിയായ വസ്തുവായിരിക്കും ഇതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ വാഹനത്തിന്റെ വിദുരനിയന്ത്രണസംവിധാനം വേണ്ടത്ര പരീക്ഷിക്കപ്പെടുന്നതിനു മുമ്പാണ് വിക്ഷേപിച്ചതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. റഷ്യയുടെ 33ാമത്തെ പരീക്ഷണമാണ് പരാജയപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+