കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ന്യന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

  • By Ajith Babu
Google Oneindia Malayalam News

 Pannian Raveendran
തിരുവനന്തപുരം: രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുമൊടുവില്‍ സി.പി. ഐ സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തിരഞ്ഞെടുത്തു.

സി.ദിവാകരനെ സെക്രട്ടറിയാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും എടുത്ത തീരുമാനം തള്ളിയ സംസ്ഥാന കൗണ്‍സില്‍ യോഗം കാനം രാജേന്ദ്രനെ സെക്രട്ടറിയാക്കണമെന്ന് ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി കേന്ദ്ര നേതൃത്വം പന്ന്യന്‍ രവീന്ദ്രനെ കൊണ്ടുവരികയായിരുന്നു.

സി.എന്‍. ചന്ദ്രനും കൊല്ലം ജില്ലാ സെക്രട്ടറി പ്രകാശ് ബാബുവുമാണ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍. മുതിര്‍ന്ന നേതാവ് വെളിയം ഭാര്‍ഗവന്‍ ഉള്‍പ്പെടെ ഒമ്പതംഗ സെക്രട്ടേറിയറ്റിനെയും 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. ഇതില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാവ് ഇ. ചന്ദ്രശേഖരന്‍ നായരാണ് കണ്‍ട്രോള്‍ കമ്മിഷന്‍. കെ.പി. രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവാകും.

പട്‌നയില്‍ നടന്ന സി.പി. ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ ദേശീയ സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പന്ന്യനെ പാര്‍ട്ടി സെക്രട്ടേറിയായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരിക്കേയാണ് പന്ന്യന് നറുക്ക് വീണത്.

ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നു സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സംഘടനാ കാര്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും. പാര്‍ട്ടി പത്രം സജീവമാക്കും. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും പന്ന്യന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X